badge

q u o t e

Thursday, December 22, 2016

secrecy is sadistic too

i had taken an vow not to post again on demon till the grand finale . which will be a spectacular event by all counts. there will be chest thumping performance with hair raising dialogues and suspense filled proclamations on the d day. withdrawal symptom shown by the main actor is just deception. he probably is in the final lap of preparations  to leap back into centre stage yet again.

the beauty is that the entire opposition has been taken for a ride. they are demanding mundane things like  his presence in parliament and answers to a few silly queries. which he denies in one of the best strategies ever seen in politics. forcing the opposition deep into this quagmire. in the meantime demon marches ahead unchecked. opposition is led to believe that he is running away becoz he has no answers.  this can't be farther from the truth. every politician in this country is capable of justifying  any thing anywhere.

incidentally that takes us to the immediate provocation for breaking my vow and doing this post. in a recent channel debate a prominent supporter from kerala was asked if  the entire notified currency comes back what exactly  the gain is. he said the money has now come into the white channel and that itself is a big gain.

that is it. the purpose of demon at least in parts was to bring black money into the open channel.  not exactly to burn it or drown it in ganges.

in that case where was the need for secrecy ? couldn't it be achieved in the open domain ?

well, secrecy is engraved in our  mind in such sordid colours that we dare not discuss it. except may be bimal jalan or thomas issac who dared to question it. with minimal impact. the common man and  the intelligentsia alike think it is anti national if not straight treason to peck at  the unbridled right and inescapable responsibility of the state to do things in secret. in a democracy . in the largest of the lot.

secrecy indeed is the dirt in which corruption breeds. apart from that secrecy is probably the secret  nesting place  of sadists. they get the bloated satisfaction that they have the power and opportunity  to humiliate the public thru their exclusive membership in these secret clubs. which is more intoxicating  than the arrogance of power, open power, that is. and this probably is  the biggest support that is guaranteed to sustain governmental secrecy for ever in this world.

crux of the matter is that we can expect a lot of surprising declarations on the d day. and many more secret moves thereafter. moves aimed at restricting our personal space further.

Wednesday, December 21, 2016

demon scars

that the flight called demonetization, demon for short,  has been hijacked is no more  a matter for debate. even the hardcore optimists who take  b positive  tablets the first thing in the morning are convinced. they however believe that the flight will somehow  land . they have faith in the pilot. but the mute point is whether he is still in the cockpit .
this post however is not to speculate on the fate of demon which will   be known in a few days for sure. this attempt is to draw attention to the damage done to the indian polity which is probably irreversible.

1. crack in the govt machinery
any government or for that matter any establishment has a core segment at the bottom which manages the routine but vital functions.  this segment is responsible for running the govt irrespective of the who is at the higher  level. it is at this upper level which remains volatile that all the political games take place and  the colour  and tenor change frequently while the hard core bottom level remains solid and firm.

it is this solid core block of the govt which shows fissure now . and the symptoms are there for anyone who care to see. and recurring at alarmingly short intervals.

2. polarisation in the society
demon has succeeded in dividing the country vertically. with no space for a neutral view. there is no space even for debates or discussions. opinions on both sides are so hardened and opposite that any discussion eventually becomes a personal attack. with response emotional and nothing else.
how good this polarisation is depends on which side of the fascist divide the viewer is. but what history has shown again and and again is that  polarisation of this kind can never be defused in a gradual peaceful manner. it needs an explosion to settle down. violence is a confirmed outcome of if not a  prerequisite to deionisation   the surcharged society.

before signing off  , titbit of rustic wisdom.  a dialogue which i overheard in a bus plying to a remote village in kerala . in fact there are no remote villages in kerala. remote here means a little away from the main roads.
 " modiji is the weakest prime minister we ever had. he is good runner but hands over the baton before completing even half a lap. he then starts another run not bothering  to see how the earlier run proceeds. he is in fact running away consciously ...  if only our pm stopped being an escapist  and stayed on  track a little longer .... "

Sunday, November 20, 2016

Secrecy is the father of all corruption.

When any decision is implemented  badly it need not solely be a problem with the implementation. It could even be a problem with the decision itself. It could be that the decision is not meant to be implemented at all. It is taken just to appease someone. It could be just for propaganda. Or to divert attention from a bigger issue.
The  demonitisation  decision seems to open up other possibilities too .  Misuse of a popular concept for gaining political advantage.
The manner and extent of failure in the implementation of the demonitisation decision leave us baffled. More than 10 days after, people are still queing up just for drawing whatever is left of the rs 24,000 mercifully permitted by the govt for 15 days' sustenance . Banks are sweating it out working extra time and days trying to pacify the crowd with just a few bundles of  rs 2000 notes and nothing else in stock. Except a few stinking sticky bundles of rs 50 and rs 10 notes recycled from the stock meant for destruction. Those special groups who have been specially  picked up to receive indelible ink on their right hand  forefingers are still waiting to receive their rs 2000 ration. ATMs have been disabled mainly by the change in dimension of the 2000 note. Which is an unbelievable mess up , if not an evil design.
This brings us back to the real motive  for the decision. To withdraw  85% of the notes in circulation without arranging for a single additional currency bundle in any denomination. To attempt to tackle the situation with  rs 2000 note and nothing else in the range from 100 to 2000. Probably unheard of in  liquidity management circles. To implement the decision within a few hours left before the midnight bell.

Consider the secrecy angle first. No sensible answer yet to the question 'why not with advance notice of say 15 days'. Except the vague contention that  all black money would be whitewashed within that period. Even well meaning friends brush off a second question  'who will take a currency note which will lose value in 15 days ' as if any second question is an insult. The inescapable conclusion is that secrecy has skilfully been built in to facilitate corruption. Of leaking the information to near and dear ones and keeping all others in the dark.
Secrecy indeed is the father of all corruption.

Consider the colossal failure on the implementation front. There can only be a few conclusions. Either the task force did not get enough time to make the preparations. Or there was no such task force. The third possibility that in spite of adequate preparations the programme failed is excluded as admitting that option will lead  to dangerous speculation about the  efficiency range within which our nation operates.

Coming back to the motive. Accepting the assumption that there was no preparation worth the name  the motive could only be to cash in on an universally acceptable concept at an appropriate time. Yet another possibility is that sections in the govt worked at cross purposes to ensure defeat of the adversary . To defame a towering figure. Whose brashness even colleagues couldn't stand.
The saddest part is that not enough is seen to be done even at this late hour to redeem the situation. Apart from knee jerk reactions and egoistic reiteration of impracticable guidelines . And of course the senseless assertion that nothing is  wrong and everything else is political propaganda. Which by far is the most dangerous attack on the polity . Which is capable of probably drawing the first lines of splitting the nation's psyche vertically .

Wednesday, November 16, 2016

i own ten 500 rupee notes please guide me

i am from odisaa labouring in kerala for the last few months. i earn rs 700 per day . i have no sundays or holidays.   i manage with about 100 rupees per day. thus i send home to my kids eight to nine thousand rupees every fortnight. by money order. and sometimes thru friends when they go home.
when the midnight bolt struck i was holding ten currency notes of 500 indian rupees each . i stood in the que for a few hours every day but could never reach the bank counter in time. yet i hadn't felt till this time that i would lose my money. i am not sure now. please advise me what to do .
i don't mind branding. i have already been branded many times over. harijan , migrant , below poverty line and so on. i can take another one   ' caught with ten 500 rupee notes '.
i don't care for dignity. hunger is a more powerful reality for me.  i don't care for that right called equality. i have always got preferential treatment . every where.
i had got my forefinger inked in every election. to help democracy survive, i know. i dont't mind another indelible mark on my finger. on all my fingers left and right if that helps.
kindly advise .

Sunday, November 13, 2016

ഒരു ചാനൽ ചർച്ചക്ക് വിളിക്കൂ പ്ലീസ്

ഒരു ചാനൽ ചർച്ചക്ക് വിളിക്കൂ പ്ലീസ് 

എത്ര എളുപ്പമാണ് ചാനൽ ചർച്ചകൾ എന്ന കണ്ടെത്തൽ ആണ് പ്രചോദനം. അവതാരകനെ  ചൊടിപ്പിക്കുക സഹ ചർചകനെ ചീത്ത വിളിക്കുക അത്രയേ വേണ്ടൂ ഒരു ചോദ്യത്തിനും വഴങ്ങാതെ എത്ര സമയം വേണമെങ്കിലും പിടിച്ചു നിൽക്കാം .
നമ്മുടെ ജെയ്‌റ്റിലി സാബിന്റെ ഇന്നത്തെ ആശ്വാസ വാക്കുകളാണ് ഏറ്റവും ഒടുവിലത്തെ തള്ളൽ. the last push . അദ്ദേഹം ഉപദേശിച്ചു ഡിസംബർ 30 വരെ സമയം ഉണ്ടല്ലോ എന്തിനാ ബാങ്കിൽ തിരക്കുണ്ടാക്കുന്നത് .

ഒരു ചാനൽ ചർച്ചക്ക് വിളിക്കൂ പ്ളീസ്
പറ്റില്ല അല്ലെ  ?

ശരി. ഒരു ഒറ്റയാൾ ചർച്ചക്ക് സ്കോപ്പ് ഉണ്ടോ എന്ന് നോക്കട്ടെ . ഞാൻ തന്നെ ചോദ്യം ചോദിക്കും . നീല  നിറത്തിൽ . മാർജിനിൽ നിന്ന് നാല് സ്പേസ് മാറി . ഞാൻ തന്നെ ഉത്തരം പറയും ചുമപ്പ് നിറത്തിൽ .

ഈ പരിപാടി പച്ച പിടിക്കുക ആണെങ്കിൽ നിങ്ങളിൽ ആർക്കും ചോദ്യം ചോദിക്കാം . ആർക്കും ഉത്തരം പറയാം . ഉപചോദ്യങ്ങൾ ആകാം. സ്വന്തം ഉത്തരങ്ങൾ തിരുത്താം നന്നാക്കാം .

ഒന്നുമില്ലെങ്കിൽ ഒരു വ്യായാമം എങ്കിലും ആകട്ടെ. an intellectual exercise .

അപ്പോൾ തുടങ്ങാം അല്ലേ ?

          കള്ളപ്പണം ആണല്ലോ താരം എന്തൂട്ടാ ഇത് 
കണക്കിൽ പെടാത്ത സ്വത്ത് . tax return ൽ കാണിക്കാത്ത വരുമാനം . 
         അത്രയേ ഉള്ളൂ ?
അത്ര മാത്രം . സത്യത്തിൽ കള്ളപ്പണം എന്ന പേരാണ് പ്രശനം ആയതു . black riches എന്നോ black assets എന്നോ ആയിരുന്നെങ്കിൽ കുറച്ചു കൂടി വ്യക്തം ആയേനെ . ഒളിച്ചു വച്ചിരിക്കുന്ന സമ്പാദ്യം ആണ് ബ്ലാക്ക് മണി . 
        അപ്പോൾ ഇത് ക്യാഷ് അല്ലെ ?
ഒരു ചെറിയ അംശം മാത്രം . പ്രൈവറ്റ് പ്രാക്റ്റീസ് ചെയ്യുന്ന ഡോകറ്ററുടെ നാല് ദിവസത്തെ വരുമാനം . അടുത്ത ഇലക്ഷന് വേണ്ടി പാർട്ടികൾ സംഭരിച്ചിരിക്കുന്ന ഏതാനും കോടികൾ . വലിയ കൃഷിക്കാരുടെ ഒരു സീസണിലെ വിളവ് . കഴിഞ്ഞ ആഴ്ച പിരിച്ചെടുത്ത കിമ്പളം . അത്രയൊക്കെ തന്നെ . വളരെ ചെറിയ ഒരു അംശം മാത്രം ആണ് വലിയ ഇന്ത്യൻ  റുപ്പി  കറൻസി നോട്ടുകളായി തലയിണ കീഴിൽ  സൂക്ഷിച്ചിരിക്കുന്നത് 
        ബാക്കി ?
സൗകര്യം ഉള്ളവർ വിദേശ ബാങ്കുകളിൽ secret account ൽ ഇടും . കുറച്ചു പേര് ഭൂമി വാങ്ങി വയ്ക്കും  . മിക്കവാറും പേര്  സ്വർണത്തിലാക്കും . ചിലർ സ്റ്റോക്ക് exchange ൽ കളിക്കും ബിനാമി ആയി .  f  i  i  ന്റെ പല സ്കീമുകൾ  ഉപയോഗിച്ച് .
        നോട്ടുകൾ പിൻവലിച്ചത് കൊണ്ട് ഒന്നും ആവില്ലെന്നാണോ 
തന്നെ . കാര്യമായിട്ടൊന്നും സംഭവിക്കില്ലെന്ന് തന്നെ . കള്ളപ്പണ സൗകര്യമുള്ളവരിൽ ഒരു ചെറിയ പേടി ജനിപ്പിക്കാൻ കഴിഞ്ഞു എന്നതൊഴിച് . ഇത് തീരെ ചെറിയ കാര്യം അല്ല കേട്ടോ . 
        ഇത് കള്ളപ്പണത്തിന്റെ കാര്യം. കള്ള നോട്ടിന്റെ കാര്യം വേറെ.  വലിയ ഒരു അടിയാണ് കള്ള നോട്ടുകാർക്കു   കൊടുക്കാൻ സർക്കാരിന് കഴിഞ്ഞത് . ഇത് അത്യാവശ്യം ആയിരുന്നു താനും .
         സത്യത്തിൽ കള്ളപ്പണവും കള്ള നോട്ടും കൂട്ടികുഴച്ചാണ് നാം ഇത് ഇത്ര complicated ആക്കിയത് .
        ഇത്ര രഹസ്യം സൂക്ഷിച്ചതിനു സർക്കാരിന് ക്രെഡിറ്റ് ...
ഇന്ന് നാം അനുഭവിക്കുന്നതും നാളെയും മറ്റന്നാളും മറ്റേ മറ്റന്നാളും നാം അനുഭവിക്കാൻ പോകുന്ന യാതനകളും ഒക്കെ  രഹസ്യത്തിനോടുള്ള ഈ  പ്രേമം കൊണ്ടാണ് . ഈ ലോകത്ത് രഹസ്യത്തിന്റെ ആവശ്യം തെറ്റ് ചെയ്യാൻ മാത്രമേ വേണ്ടൂ .  ഇല്ലെങ്കിൽ കഴിവ് കേടു മറച്ചു വയ്ക്കാൻ . 
       നോട്ടിന്റെ കാര്യം തന്നെ എടുക്കൂ . ഒരു മാസത്തെ സാവകാശം കൊടുത്താൽ എന്ത് സംഭവിക്കുമായിരുന്നു ? കൈവശം കള്ളപ്പണം (black assets ഉള്ളവർ അല്ല  കേട്ടോ അവർക്കെന്തു പേടിക്കാൻ?) ഉള്ളവർ അത് എങ്ങനെ എങ്കിലും വൈറ്റ് ആക്കാൻ ശ്രമിക്കും . എന്താ അത് കൊണ്ട് ദോഷം ? അതല്ലേ സത്യത്തിൽ നമ്മുടെ ലക്ഷ്യവും. വൈറ്റ് മണി സ്ട്രീമിൽ വരുത്തി tax  മേടിച്ചു  ട്രാക്ക് ചെയ്ത് ...
        ഇങ്ങനെ ചെയ്‌താൽ പക്ഷെ നെഞ്ചത്തടിച്ചു വീമ്പിളക്കാൻ പറ്റില്ല . കോടിക്കണക്കിനു ആൾക്കാരെ തെരുവിൽ ക്യൂ നിർത്തി ദിവസങ്ങളോളം എന്ന sadistic pleasure ഉം സ്കോപ്പ് ഇല്ല . ഇതൊക്കെ ഇല്ലെങ്കിൽ പിന്നെ അധികാരം കൊണ്ടെന്തു ഗുണം അല്ലേ ?
        കുറച്ചധികം നെഗറ്റീവ് ആയി പോയില്ലേ 
ഏൽക്കുന്നു. മനുഷ്യൻ അല്ലെ . എന്നാൽ നമുക്കിനി കള്ളപ്പണത്തിലേക്കു തിരിച്ചു വരാം .  black riches നു  എതിരെ പൊരുതാൻ ആദ്യം ചെയ്യേണ്ടത് കള്ളപ്പണം,  അതെ കറൻസി നോട്ടു തന്നെ , ഉപയോഗിക്കാനുള്ള മാർഗങ്ങൾ അടയ്ക്കുക  എന്നത് തന്നെ ആണ് . ഉദാഹരണത്തിന് കള്ളപണം കൊണ്ട് നമുക്കൊരു കാറ് വാങ്ങാൻ പറ്റുമോ ? എന്താ പറ്റാത്തത്‌ ? എന്ത് കൊണ്ട് ഈ പറ്റായ്മ ഭൂമി വാങ്ങലിൽ കൊണ്ട് വന്നു കൂടാ സ്വർണം വാങ്ങുന്നതിൽ നടപ്പാക്കി കൂടാ ?
ഇതിനുള്ള ഇച്ഛാശക്തിയും മേധാവിത്വവും (ബ്രെയിൻ പവർ ) ഉണ്ടെങ്കിൽ midnight stroke ന്റെ പ്രലോഭനത്തിൽ നിന്ന് വിട്ടു നിൽക്കാൻ ആകും . രഹസ്യത്തോടുള്ള പ്രേമവും കുറയും .
       ഇത്രയ്ക്കു സിമ്പിൾ ആണോ കാര്യങ്ങൾ 
തീർച്ച ആയും അല്ല. കള്ളപ്പണത്തിന്റെ സ്രോതസിലേക്കു ( ഇത് വരെ നമ്മൾ പറഞ്ഞത് ഉപയോഗത്തെ പറ്റി മാത്രം ) കടന്നാൽ ഭയാനകമാണ് ദൃശ്യം . മയക്കു മരുന്നുകാർ തീവ്രവാദികൾ ആയുധ വ്യാപാരികൾ അന്തർദേശീയ കുറ്റവാളി സംഘങ്ങൾ ഒക്കെ വാഴുന്ന സ്ഥലമാണ് .  ഒരു ഐഡിയയും ഇല്ല എന്ത് ചെയ്യണമെന്ന് . അത് കൊണ്ട് ഒഴിഞ്ഞു മാറുന്നു .
     ജെയ്‌റ്റിലി പറഞ്ഞല്ലോ 30 december വരെ സമയം ഉണ്ടല്ലോ എന്ന് 
ഇത്ര മോശം ആയി cconceive ചെയ്ത ഒരു ഐഡിയ , ഇത്ര ദയനീയമായി implement ചെയ്ത ഒരു സ്കീം ഓർത്തെടുക്കാൻ കഴിയുന്നില്ല .  100  കഴിഞ്ഞാൽ 2000 ന്റെ നോട്ടെ ഉള്ളു മാർക്കെറ്റിൽ . അത് കൊണ്ട് കഴിഞ്ഞു പൊയ്ക്കൊള്ളും എന്ന ചിന്ത , വലിച്ചെടുക്കുന്നതിന്റെ എത്രയോ ഇരട്ടി infuse ചെയ്താലേ liquidity നില നിൽക്കൂ എന്ന് അറിയായ്ക , രണ്ടു ദിവസം കൊണ്ട് എല്ലാം ശരി ആകും എന്ന കൊട്ടക്കണക്ക് ഒക്കെ സഹിക്കാവുന്നതിലും അധികം ആണ് അതുകൊണ്ടു അതിനെ പറ്റിയൊന്നും പറയുന്നില്ല .
     ജെയ്‌റ്റിലി പറഞ്ഞ സാവകാശത്തെ പറ്റി  പറഞ്ഞു തത്കാലം നിർത്താം . നവംബർ 9 മുതൽ ഇന്ന് വരെ വരെ മിക്കവർക്കും കിട്ടിയത് 4000 കാശ് . ഡിസംബർ 30 വരെ കിട്ടാൻ ഇന്നത്തെ നിലയ്ക്ക് സാധ്യത ഉള്ളത് 6000 വേണ്ട 10000 കാശ് . ഇത് കൊണ്ടൊക്കെ മാനേജ് ചെയ്തു കൂടെ എന്നാണു സന്ദേശം എങ്കിൽ  ... പ്രിയ fm ജീ ജനങ്ങൾ പറയുന്നത് 1000 500 നോട്ടു മാറ്റുന്നതിനെപ്പറ്റി അല്ല നിത്യച്ചെലവിനു കാശ് ബാങ്കിൽ നിന്ന് എടുക്കുന്നതിനെ പറ്റി ആണ് ബുദ്ധിമുട്ടി സമ്പാദിച്ചു അറിവില്ലാതെ ബാങ്കിൽ ഇട്ടു പോയ സ്വന്തം കാശ് എടുക്കുന്നതിനെ പറ്റി ആണ് . അതിനാണ് ഞങ്ങൾ ഇപ്പോൾ ബാങ്കിന് മുൻപിൽ മണിക്കൂറുകളോളം que  നിൽക്കുന്നത്. അതിനുപോലുമാണ് ബാങ്കിൽ നോട്ടില്ലാത്തതു , ബിസ്മയം ഇല്ലാത്തതു , അല്ലാതെ ഞങ്ങളുടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളപ്പണം വെളുപ്പിക്കാനുള്ള തിരക്കല്ല . രണ്ടും കൂടി കൂട്ടി കുഴച്ചു ഞങ്ങളെ സമാധാനിപ്പിക്കല്ലേ . അതിനു വേണ്ടി  ദേശ സ്നേഹമോ പട്ടാളക്കാരുടെ ത്യാഗമോ വല്ലതും പറയു അതല്ലേ ഭേദം 
     ചൂടായല്ലോ 
സോറി  b + കഴിക്കാൻ മറന്നു പോയി  










 

Saturday, November 12, 2016

ബീ പോസിറ്റീവ് കഷായത്തിന്റെ പഥ്യം


പതിവ് പോലെ  tv തുറന്നു ചാനൽ മാറ്റിക്കളി തുടങ്ങി കൈരളി ചാനലിൽ എത്തിയപ്പോൾ റിമോട്ട് പണി മുടക്കി മുന്നോട്ടില്ല വാശിക്കാരൻ വണ്ടിക്കാളയെപ്പോലെ അവിടെ ഉറച്ചു പിന്നെയല്ലേ കാര്യം മനസ്സിലായത് അവിടെ വിഭവസമൃദ്ധമായ  ചർച്ച നടക്കുന്നു  ഒരു ചെറിയ റിപ്പോർട്ട് താഴെ കൊടുക്കുന്നു
ഞാൻ ചെന്ന് കേറുമ്പോൾ ഒരു ബാങ്ക്  ഉദ്യോഗസ്ഥനാണ് സംസാരിക്കുന്നത് അങ്ങേരു ചോദിച്ചു ഞങ്ങൾ എന്തിനാ ശനിയും ഞായറും കട തുറന്നു വയ്ക്കുന്നത് സ്റ്റോക്ക് തീരെ ഇല്ലാ നൂറിന്റെയോ  അന്പതിന്റെയോ നോട്ടുകെട്ട് ഇല്ല എടുക്കാൻ മരുന്നിനു പോലും ആയിരവും അഞ്ഞൂറും കണ്ടു കെട്ടിയല്ലോ കൈവശം വയ്ക്കുന്നത് ദേശ ദ്രോഹമാണല്ലോ ഏറ്റവും നേരത്തെ വച്ച് മാറ്റാൻ വരുന്ന ദേശസ്നേഹികളോട് ഞങ്ങൾ എന്ത് പറഞ്ഞു നിൽക്കും ഇടപാടുകാരുടെ  മർദനം ഏൽക്കാതെ എങ്ങനെ രക്ഷപെടും
 അവതാരകൻ ബിജെപി നേതാവിനെ വിളിച്ചു അങ്ങേരു തുടങ്ങി ബാങ്ക് ഉദ്യോഗസ്ഥൻ കമ്മ്യൂണിസ്റ്റ്  ആണ് എനിക്ക് നേരത്തെ അറിയാം പറഞ്ഞത് മുഴുവൻ രാഷ്ട്രീയം ആണ്
 ആ ചൂണ്ടയിൽ അവതാരകൻ കൊത്തി ഏറ്റുപിടിച്ചു എന്ത് രാഷ്ട്രീയം ആണ് എന്നായി അവതാരകൻ
 ബിജെപി  നേതാവ് പറഞ്ഞു ഒരു വിരോധവുമില്ല രാഷ്ട്രീയം പറഞ്ഞോട്ടെ ഞാൻ ബിജെപി ആണ് ഞങ്ങളുടെ രാഷ്ട്രീയം ...
 വെള്ളത്തിനു മുകളിലെത്തി ശ്വാസം കിട്ടാതായപ്പോൾ അവതാരകന് കാര്യം പിടി കിട്ടി  രക്ഷപെടാൻ പിടഞ്ഞു ചാടി  അങ്ങേരു പറഞ്ഞു പ്രശ്നത്തിലേക്ക് തിരിച്ചു വാ പ്ലീസ്
 ബിജെപി നേതാവ് പറഞ്ഞു കണ്ടോ ഇതാണ് നിങ്ങളുടെ പ്രശനം പറയാൻ സമ്മതിക്കില്ല ഇടപെടുന്നു  മറ്റുള്ളവർ സംസാരിച്ചപ്പോൾഎന്താ നിങ്ങൾ  ...
 അവതാരകൻ  വീണ്ടും  വീണു ഇത്തവണ കോര് വലയിൽ എല്ലാവരെയും തടസ്സപ്പെടുത്തുന്നുണ്ടല്ലോ നിങ്ങളെ കുറച്ചു കൂടുതൽ ചെയ്തല്ലേ പറ്റൂ നിങ്ങൾ ഭരണപക്ഷമല്ലേ ...
 ഇത്രയും സമയം പാഴാക്കാൻ കഴിഞ്ഞതിൽ സന്തോഷിച്ച്‌ ബിജെപി നേതാവ് പറഞ്ഞു ഞാൻ കാര്യത്തിലേക്കു വരാം ഇവിടെ ആരോ പറയുന്നത് കേട്ടു  എന്ത് കൊണ്ടാണ് മോഡിജീ തന്നെ നോട്ടു അസാധുവാക്കുന്ന കാര്യം   പ്രസ്താവിച്ചത് rbi ഗവർണ്ണർ പോരായിരുന്നോ എന്നൊക്കെ  ഞങ്ങൾക്കിതൊരു രാഷ്ട്രീയ തീരുമാനം തന്നെ ആണ് ...
 ഇത്തവണ അവതാരകന് കുറച്ചു നേരത്തെ മനസ്സിലായി വലക്കണ്ണികൾ മുറുകുന്നത് അങ്ങേരു പറഞ്ഞു അതൊക്കെ അംഗീകരിച്ചു മാപ്പു പറയുന്നു വിഷയത്തിലേക്കു വരൂ പ്ലീസ് ഈ financial  emergency യുടെ പിന്നിലെ planning philosophy യിലേക്ക് വെളിച്ചം വീശേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവതാരകൻ ബിജെപി നേതാവിനെ ധാരാളം ഉദ്‌ബോധിപ്പിച്ചു എന്നാണു ഓർമ 
 ഇത്തവണ ചാനൽ മാറ്റുന്നതിൽ ഞാൻ വിജയിച്ചു  അതിർത്തിയിൽ ജീവൻ ബലികൊടുക്കുന്ന പട്ടാളക്കാരുടെ ത്യാഗവുമായി തട്ടിച്ചു നോക്കിയാൽ ഇതൊക്കെ എത്രയോ നിസ്സാരമെന്നു ദേശസ്‌നേഹത്തിറെ പേര് വിളിച്ചു ബിജെപി നേതാവ് പറഞ്ഞു കാണാനാണ് സാധ്യത സത്യത്തിൽ എനിക്കറിയില്ല
 ഞാൻ ഈ പോസ്റ്റ് നിറുത്തുന്നു ചർച്ചാഭാസത്തെ പറ്റിയോ അവതാരക കലാകാരനെ കുറിച്ചോ ഒരക്ഷരം പറയാതെ  Be Positive കഷായം കഴിച്ചു കൊണ്ടിരിക്കുകയാ കടുത്ത പഥ്യത്തിലാ
 ഒരൊറ്റ അപേക്ഷയേ ഉള്ളൂ ബാങ്ക് ഉദ്യോഗസ്ഥൻ ചോദിച്ച ചോദ്യത്തിന് ആരെങ്കിലും ഏതെങ്കിലും ചാനലിൽ എപ്പോഴെങ്കിലും   ഉത്തരമായി എന്തെങ്കിലും പറഞ്ഞെകിൽ  please share it  urgent ആണേ
 ഇന്നും നാളെയും 2016  november 12  13  ശനിയും  ഞായറും തുറന്നു വയ്ക്കുന്ന ബാങ്കുകൾ  എന്തെടുത്ത് 1000 500 നോട്ടുകൾ മാറ്റിക്കൊടുക്കും തല്ലു മേടിച്ചാക്കാവുന്ന അവരുടെ ചികിത്സക്കുള്ള ഏർപ്പാടുകൾ എവിടെ വരെ ആയി  പുതിയ 1000 500 നോട്ടുകൾ അടുത്ത കാലത്തൊന്നും പ്രതീക്ഷിക്കേണ്ടാത്ത നിലയിൽ പാവം 2000 നോട്ടു എങ്ങനെ പിടിച്ചു നിൽക്കും ആര് അങ്ങേരെ ഏറ്റെടുക്കും എന്ത് തിരിച്ചു കൊടുക്കും
 കണ്ടോ എന്റെ പോസിറ്റിവിറ്റി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു ബി+ കഴിക്കാൻ സമയമായി ബൈ

Sunday, October 23, 2016

bakel fort

അങ്ങനെ ബേക്കൽ ഫോർട്ടിൽ വീണ്ടും പോയി  ഒരിക്കൽ പോയിരുന്നു പത്തു വര്ഷം മുൻപ് ആദ്യം ശ്രദ്ധയിൽ പെട്ടത് neatness ആണ് എത്ര ഭംഗി ആയി സംരക്ഷിച്ചിരിക്കുന്നു ചെങ്കല്ലിന്റെ നടപ്പാതകൾ  കഴുകി വൃത്തി ആക്കി ഇട്ടിരിക്കുന്നു ഇത്ര ക്വാളിറ്റി ഉള്ള ചെങ്കല്ലുകൾ  കാസർകോടിന്റെ മാത്രം സ്വന്തം പൂന്തോട്ടങ്ങളും നന്നായി നിൽക്കുന്നു വൃത്തിയാക്കുന്നതാണോ അതോ വൃത്തികേടാക്കാൻ സന്ദർശകർ ആരും വരാത്തതോ അധികം ആൾക്കാരെ ഒന്നും ഞാൻ അകത്തോ പുറത്തോ കണ്ടില്ല

 ഞാൻ ചെല്ലുമ്പോൾ രാവിലെ ടിക്കറ്റ് കൌണ്ടർ തുറക്കുന്നതെ ഉള്ളു 50  രൂപ നോട്ടു കൊടുത്തു 15  രൂപയുടെ ടിക്കെട്ടിന് ഉടനെ വന്നു ഹ്രസ്വമായ മറുപടി ചില്ലറ ഇല്ല ബാക്കി തിരിച്ചു വരുമ്പോൾ തരാമെന്നോ ടിക്കെട്ടിൽ കുറിക്കാമെന്നോ എന്നൊന്നും പറഞ്ഞതെ ഇല്ല ഞാൻ പറഞ്ഞു അപ്പോൾ ഞാൻ  എറണാകുളത്തിന് തിരിച്ചു പോയിട്ട് വന്നിട്ട് ...അങ്ങേർക്കു കാര്യം മനസ്സിലായി പോയി കണ്ടോളൂ തിരിച്ചു വരുമ്പോഴേക്കും ചില്ലറ സംഘടിപ്പിക്കാം  സത്യത്തിൽ ഞാൻ അദ്‌ഭുതപ്പെട്ടു പോയി ഇവിടെ എറണാകുളത്തൊക്കെ ആണെങ്കിൽ അങ്ങേരു പറയുക എന്നാൽ നീ ഇനി ഇതിനകത്തു എന്നെങ്കിലും കേറുന്നത് എനിക്കൊന്നു കാണണം എന്നായിരിക്കും

സമുദ്ര തീരത്താണ് കോട്ട അത് തന്നെ ആണ് ഇതിന്റെ പ്രാധാന്യം എന്ന് അറിയാമായിരുന്നു മൂന്നു വശവും കടലാണ് എന്ന് ഇപ്പോൾ ആണ് ബോധ്യപ്പെട്ടത് അങ്ങനെ കടലിലേക്ക് അതിക്രമിച്ചു കയറി ആധിപത്യം സ്ഥാപിച്ചു ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു ബേക്കൽ ഫോർട്ട്  കടലും കരയും ഇങ്ങനെ ഇടഞ്ഞു നിൽക്കുന്നത് എവിടെയും കണ്ടതായി ഓർമയില്ല  ആൻഡമാനിൽ നിക്കോബാറിൽ  cambell bay island ലെ  കാഴ്ച ഒഴിച്ച്

cambell bay യിൽ ജെട്ടിക്കു തൊട്ടു പുറകിൽ ഒരു  ചെറിയ മലയും വൻ കാടുമാണ് മല  കയറി തുടങ്ങുമ്പോൾ തന്നെ കേൾക്കാം കടലിന്റെ ഇരമ്പൽ  ജെട്ടി ഭാഗത്തു പുലിമുട്ട് ഉണ്ട് അത് കൊണ്ട് കടലിന്റെ ഭീകരത അറിയില്ല  മല  കയറി നമ്മൾ മുകളിൽ എത്തുമ്പോൾ അതാ അങ്ങ് താഴെ അലറുന്ന കടൽ  പാറക്കെട്ടുകളിൽ അടിച്ചു  ചിതറുന്ന തിരമാലകൾ  നേരെ മുൻപിൽ കിഴുക്കാം തൂക്കായി ഒരു നൂറടിയെങ്കിലും താഴ്ചയിൽ കരിമ്പാറകൾ   പുറകിൽ  കറുത്ത കാട് മുന്നിൽ അനന്തതയിലേക്ക് നീളുന്ന കടൽ മുഴങ്ങുന്ന ഇരമ്പൽ അറിയാതെ മനസ്സൊന്നു തേങ്ങി പോകുന്ന കാഴ്ച  കാലൊന്നു തെന്നിയാൽ ...

campbell bay യിൽ ആണ് ഇന്ത്യയുടെ southern most point  ഇന്ദിര പോയിന്റ് ഇന്നില്ല കഴിഞ്ഞ സുനാമിക്ക് കടലെടുത്തു അവിടത്തെ light house അടക്കം എല്ലാം നശിച്ചു pigmalion point ലേക്ക് 30 km ഓളം നടന്നു പോയ കഥ പിന്നൊരിക്കൽ പറയാം ഇന്ദിര ഗാന്ധിയുടെ സന്ദര്ശനം കഴിഞ്ഞാണ് indira point എന്ന പേര് വീണത്

തത്കാലം bakel fort ലെ കുറച്ചു പടങ്ങൾ പോസ്റ്റ്   ചെയ്യുന്നു










Sunday, October 16, 2016

the sunday chenda

the sunday chenda
dum dum it is sunday
the 16th of oct 2016

dumdum . russia signs big business deals with india. so the hate is gone and love is back. good . though it took a long time for russia to get back to india . and a circuitous route . with a brief stop in pakistan.  

good that india and russaia hug again. though it proves yet again that money is the key. who lost or who gained in the bargain is not important right now. but the fact that india bargained tough remains. keeping usa just outside the court. throwing gleeful glances  at regular intervals. and sharing a few intimate moments. that is a welcome change in tactics. for a nation two is not more for number of suitors.

the highlight is that the media was caught napping. they got  nothing at all of what was in store. and that is the story normal for media india.

conversely india can take credit for keeping it all well wrapped up. to be frank, could be silly , the biggest improvement in india is in its dealing with countries. modi needs to be applauded. though his detractors fail to see the change or opt to look the other way.


dumdum . kerala minister resigns on charges of nepotism . that he could prove his mettle in about 100 and odd days is surprising to the common man. but  the story is slowly getting clearer. it is faction fight yet again in the party. central leadership is determined to free the kerala unit from the clutches of the kannur lobby .  and it gets support from who is who of cpm in kerala . that calls for speculation, not celebration.

at the face of it job for a relative or two in  the govt overlooking merits is not a big thing.  that was the norm till yesterday. for the all the parties. the  change is welcome. but not the way it is used to settle scores in intra party feuds. kannur lobby , which is now being disowned by everyone , was not long ago the mainstay of the party in kerala. and the sacrifices of these unsophisticated comrades made to grow the party and protect it at all crucial junctions thereafter can be ignored only at great cost to the party. bengal is an example . it was the internal feuds that brought down cpm in bengal .  but the lessons the party learned from bengal , it seems , is to replicate bengal elsewhere.

or look at the congress party. it was internal fights which brought its govt down at the centre. and destroyed the party . can any one think of a party which makes some one a minister for 4 years and sends him to jail thereafter.  the surprising similarity with the cpm in kerala is disturbing. the message any party which sacrifices its minister at the drop of a hat , sends across is loud and clear. too naive to perform.  or too sophisticated to put faith on. 

dumdum. stray dog issue gets murkier in kerala. the one who says he will get the stray dogs away from the streets and protect them in his own farm is dragged to the court. no clue. just like the original law which the social development minister at the centre quotes often to prod the state govt to punish those who killed stray dogs which attacked and killed human beings all over the state . probably posterity will have a hearty laugh on this piece of strange legislation .

dumdum  till next sunday

Saturday, October 15, 2016

സൂക്ഷിക്കണം അണികളെ

എന്തൊരു തമാശ ഈ സ്വജനപക്ഷപാതം അല്ലെ പണ്ടാരും  ചെയ്തിട്ടില്ലാത്തതു പോലെ ഒരു ബന്ധുവിനെ അനർഹമായ പോസ്റ്റിൽ നിയമിക്കുന്നു പണ്ടെങ്ങും കേട്ടിട്ടില്ലാത്തതു പോലെ ജനം ഇളകി മറിയുന്നു കിടുങ്ങിപ്പോയ സർക്കാർ മന്ത്രിയെ പുറത്താക്കുന്നു പോരാ കേസെടുക്കണം എന്ന് പ്രതിപക്ഷം ആലോചിക്കാം എന്ന് മുഖ്യൻ എന്നാൽ പിന്നെ മുഖ്യനെതിരെയും കേസ് വേണമെന്ന് പ്രതിപക്ഷം വിജിലൻസിനോട് നോക്കട്ടെ എന്നായിരിക്കണം വിജിലൻസിന്റെ പ്രതികരണം
അസംബന്ധ നാടകത്തിന്റെ ചൂടൻ എപ്പിസോഡുകൾക്കു വേണ്ടി കാത്തിരിക്കുന്ന ഇടവേളയിൽ ഒരു ലേശം കാര്യ വിചാരം അസാരം സന്ദേഹ സമാഹരണം
സത്യത്തിൽ എന്തധികാരത്തിന്റെ പേരിലാ വിജിലൻസിനെ ഭരിക്കാൻ പ്രതിപക്ഷം ഇറങ്ങി തിരിക്കുന്നത് എന്തിനെ പേടിച്ചാ  സർക്കാർ മുട്ടിൽ ഇഴയുന്നത് ആരും ഇതുവരെ ചെയ്യാത്ത ഒരു കുറ്റമാണല്ലോ സർക്കാർ ഇപ്പോൾ ചെയ്തത് പണ്ടാരും  ചെയ്തിട്ടില്ലാത്തതു പോലെ ആണല്ലോ ആ തെറ്റ് തിരുത്തുന്നത് ആ മന്ത്രിയെ പുറത്താക്കുന്നത് പരസ്യമായി തള്ളിപ്പറയുന്നത് ഇനിയും ഇനിയും എന്ന് മുറവിളിക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചു ഓരോന്ന് ചെയ്യുന്നത്
ഇതിന്റെ ഗുട്ടൻസ് പക്ഷെ അവിടെയല്ല ഒരു പ്രതിശ്ചായ മാറ്റം കൂടിയേ കഴിയൂ എന്ന് സിപിഎം തീരുമാനിക്കുന്നിടത്താണ് തുടക്കം എന്ത് വില കൊടുത്തും ഈ മാറ്റം ജനങ്ങളിൽ എത്തിക്കണമെന്നും അല്ലാതെ നിലനിൽപില്ലെന്നും
തെറ്റിയതും തുടക്കത്തിൽ തന്നെ അങ്ങനെ ഒരു ദിവസം കാലത്തു കൂടിയിരുന്നു മായ്ക്കാവുന്നതല്ല പുലി വരകൾ എന്ന് ഓർക്കാൻ മറന്നു പഠിച്ചതെ  പാടൂ ശിഷ്ടകാലം എന്ന പാട്ടും മറന്നു
ശരിക്കും തെറ്റിയത് അവിടെയുമല്ല  വരകൾ മായ്ക്കാൻ പോകുന്നു എന്ന് പുലി പറഞ്ഞപ്പോൾ മാന്പേടകൾ അത് മുഴുവനായും വിശ്വസിച്ചു ജയ് വിളിച്ചു ചുറ്റും നിന്നു  പുതു മഴയിൽ തുള്ളിച്ചാടി പുലിപ്പുറത്തും വെള്ളം വീണു  തെളിഞ്ഞു വന്ന വരകൾ കണ്ടു മാന്പേടകൾ അന്തം വിട്ടു അവര് വച്ച ബഹളം ആണ് നമ്മൾ ഇപ്പോൾ കേട്ടത്
പ്രതിപക്ഷത്തെയല്ല പേടിക്കേണ്ടത് അവരെ പേടിച്ചിട്ടും കാര്യമില്ല അവരുടെ  ഒച്ചയടപ്പ് നീണ്ടു നിൽക്കുന്നതാണ് ഈ ഒരു മുരടനക്കൽ ഇന്നത്തേക്ക് മാത്രം
ശരിക്കും ഭയക്കേണ്ടത് അണികളെ ആണ് നീണ്ട കാലത്തിനു ശേഷം ഒരു പക്ഷെ ആദ്യമായി അണികൾക്ക് ചിന്താ സ്വാതന്ത്ര്യം കിട്ടിയിരിക്കുന്നു അവർക്കു മനസ്സിലാകുന്ന രീതിയിൽ അവർക്കു മോഹന വാഗ്ദാനങ്ങൾ നൽകിയിരിക്കുന്നു സൂക്ഷിക്കണം അണികളെ

Monday, October 10, 2016

പോണിയേലി പോര്



ഇരുപതു പേരടങ്ങുന്ന ടൂറിസ്റ്റ് ഗ്രൂപ്പ് പോണിയേരി പോരിൽ ബഹളമുണ്ടാക്കി ദാ ഇപ്പോൾ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു . ഗാർഡുമാരെ കയ്യേറ്റം ചെയ്തതിന്.

സ്ത്രീകളും കുട്ടികളും ഉള്ള ഈ ഗ്രൂപ്പിൽ ആരോ മദ്യം ഒളിച്ചു കടത്തി പോണിയേരി പോരിൽ വച്ച് സേവിക്കുന്നതു ഗാർഡുമാർ കണ്ടുപിടിച്ചു . അവരെ പിടിച്ചു കൊണ്ടുവന്നു ഗെയ്റ്റിൽ നിർത്തി പോലീസിനെ വിളിച്ചു . പോലീസ്സ് വരുന്നതിനു മുൻപ് ഇവർ രക്ഷപെടാൻ ശ്രമിച്ചു . ഗാർഡുമാർ തടഞ്ഞു . അടിപിടി ആയി. രണ്ടു കൂട്ടർക്കും നന്നായി പരിക്കേറ്റു .

മദ്യം അരുത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അവിടെ അത് ഉപയോഗിക്കാൻ പാടില്ല. തികച്ചും ന്യായം . പക്ഷെ അങ്ങനെ ഒരു തെറ്റ് ചെയ്തു പോയാൽ എന്താകാം  മാക്സിമം ശിക്ഷ ?  . പിടിച്ചു വച്ച് ആക്ഷേപിക്കുക . സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബാംഗങ്ങളുടെ മുൻപിൽ വച്ച് . അടിച്ചു സൂപ്പാക്കുക . അവസാനം പോലീസിനെ കൊണ്ട് പിടിപ്പിക്കുക. രണ്ടു വർഷമെങ്കിലും നീണ്ടേക്കാവുന്ന കേസിൽ കുടുക്കുക .

സ്ത്രീകളും കുട്ടികളും അടക്കം ഒരു ടൂറിസ്റ്റു കേന്ദ്രം സന്ദർശിക്കാൻ തീരുമാനിച്ചതിന്  ഇത്ര വലിയ ഒരു ബോണസ് ഫ്രീ ആയിട്ട് കൊടുക്കേണ്ട ആവശ്യം ഉണ്ടോ ? ആരെങ്കിലും ഈ സ്ഥലം സന്ദർശിക്കാൻ തീരുമാനിക്കുമ്പോൾ ഇങ്ങനെ ഒരു risk factor കൂടി കണക്കിലെടുക്കണം എന്ന് വരുന്നത് അത്ര ആകർഷകമായ ഒരു package  ആണോ ?

എന്താ ശരിക്കും നമ്മുടെ പ്രശനം ? അമിതാവേശം ? ego  ?  frustration ? ഹെൽമെറ്റ് വേട്ടയിൽ , car parking കൊലപാതകത്തിൽ, ലോക്കപ്പ് മർദനങ്ങളിൽ  ഒക്കെ നമ്മൾ ഇത് കാണുന്നു ആവർത്തന വിരസതയോടെ . അത് കൊണ്ടാണ് ഈ post .

നമുക്ക് ഒരു alternate scenario ഇൽ തുടങ്ങാം .  പൊണെരിപ്പോരിൽ നിയമം ലംഘിച്ചു മദ്യം സേവിച്ചവരെ , അവര് കുപ്പിയുമായി ലോകം ചുറ്റി  വെള്ളമടിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരല്ല , കുടുംബസമേതം  വിനോദയാത്രക്കിറങ്ങിതിരിച്ച ഒരു ഗ്രൂപ്പ് ആണ് എന്ന് തിരിച്ചറിഞ്ഞു,  ഉപദേശിച്ചു വെറുതെ വിട്ടിരുന്നണെങ്കിൽ അല്ലെങ്കിൽ ഒരു fine ഈടാക്കി  തടഞ്ഞു വയ്ക്കലും ദേഹോപദ്രവവും ഒഴിവാക്കിയിരുന്നെങ്കിൽ.....

എന്ത് സംഭവിക്കുമായിരുന്നു ?

നിയമവാഴ്ച തകർന്നടിയും ? പോണേരിപോരിലെ നീരൊഴുക്ക്  മുങ്ങി  മരിച്ചവരുടെ ശവങ്ങൾ കൊണ്ട് തടസ്സപ്പെടും ? കൃത്യ വിലോപത്തിന്റെ നരകാഗ്നിയിൽ വെന്തു  ഗാർഡുമാരും അധികാരികളും ആവിയായി  മഴമേഘങ്ങൾക്കു തടയിടും ?

കൊമേർഷ്യൽ ബ്രേക്ക് ആയിട്ട് സ്വന്തം അനുഭവം പങ്കു വയ്ക്കാം . തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ കാർ പാർക്ക് ചെയ്തു . കുംബശ്രീയുടെ പാർക്കിംഗ് കൗണ്ടറിൽ നിന്ന് അസാരം ദൂരെ ആണ് ഇടം കിട്ടിയത് . ഒരു പത്തു സെക്കന്റ് കാത്തു . ആരും വന്നില്ല .  കുടുംബശ്രീ മഹതി ടിക്കറ്റ് കൗണ്ടറിനു മുൻപിൽ തടഞ്ഞു . എന്തെ ടിക്കറ്റ് എടുത്തില്ല ? ഞാൻ പറഞ്ഞു നിങ്ങൾ വന്നില്ല . അതൊന്നും പറ്റില്ല . ടിക്കറ്റ് എടുക്കണം. അതായത് കൗണ്ടറിൽ വന്നു ടിക്കറ്റ് എടുത്തു ഏകദേശം  200 മീറ്റർ തിരിച്ചു പോയി ടോക്കൺ കാറിൽ വച്ച് തിരിച്ചു വരണം  എന്ന് . ഞാൻ പറഞ്ഞു ബുദ്ധിമുട്ടാണ് തിരിച്ചു വരുമ്പോൾ തന്നോളാം . മഹതി സാമാന്യം നന്നായി ഉപദേശിച്ചു പൗര ബോധം വേണം വയസ്സായാൽ മാത്രം പോരാ .  ഞാൻ പറഞ്ഞു നന്ദി പക്ഷെ ബുദ്ധിമുട്ടാണ് ഇപ്പോൾ ടിക്കറ്റ് എടുക്കാൻ . കാറിന്റെ അടുത്ത് നടന്നു പോയി ടോക്കൺ അവിടെ വച്ച് തിരിച്ചു വന്നു ക്യുവിൽ നിന്ന് യാത്ര ടിക്കറ്റ് എടുക്കുന്നത് വരെ  തീവണ്ടി  കാത്തു നിൽക്കാൻ സാധ്യത ഇല്ല .  അപ്പോൾ കുടുംബശ്രീ ചോദിച്ചു  കാറിന്റെ കാറ്റഴിച്ചു വിട്ടാൽ  താൻ എന്ത് ചെയ്യും ? ഞാൻ സ്റ്റേഷൻ മാസ്റ്ററുടെ അടുത്തു നിന്ന് complaint book വാങ്ങിച്ചു . എഴുതുന്നതിനു മുൻപ് ട്രെയിൻ വന്നു . email ൽ  complaint  ചെയ്യാം എന്ന് കരുതി . അല്ലെങ്കിൽ local circle ലെ consumer complaint section ൽ post ചെയ്യാമെന്ന് . ഒന്നും നടന്നില്ല . ഇപ്പോളാണ് പിന്നെ ആ കാര്യം ഓർക്കുന്നത്

അപ്പോൾ കാര്യത്തിലേക്കു തിരിച്ചു വരാം . ഈഗോ ആണോ പ്രശനം ? assert ചെയ്യാൻ ആകെ കിട്ടുന്ന അവസരം ആണ് പൊയ്‌പോകുന്നത്‌ ഈഗോ എങ്ങനെ മുറിയാതിരിക്കും ?

കൃത്യനിർവ്വഹണ വ്യഗ്രത ആണോ ? അതിനെ പറ്റി  പറയാതിരിക്കുക ആണ് ഭേദം

പൗരബോധം ആണോ ? ഇത് കൊണ്ടൊക്കെ അല്ലെ രാജ്യം നന്നാകാത്തതു എന്ന വേവലാതിയിൽ നിന്നുടലെടുക്കുന്ന അമിതാവേശം ?

frustration  ?  ഞങ്ങൾ ഇവിടെ നിങ്ങൾ അവിടെ എന്ന class conflict ന്റെ ആദ്യ പാഠങ്ങളുടെ ശേഷിപ്പ് ?

എന്തായാലും moral policing ന്റെ അണുക്കൾ നമ്മുടെ രക്തത്തിൽ നന്നായി പെരുകിയിട്ടുണ്ട് . ഇല്ലാത്ത അധികാരം ഉണ്ടെന്നു തോന്നുന്ന delusion  നമ്മുടെ സമൂഹത്തിൽ പടർന്നിരിക്കുന്നു . ഈ  അധികാരം  ഉപയോഗിച്ച് മാക്സിമം ആൾക്കാരെ ഉപദ്രവിക്കണം എന്ന ഒരു delirious  compulsion നമ്മുടെ സമൂഹ മനസ്സാക്ഷിയെ മൂടിക്കൊണ്ടിരിക്കുന്നു

ഇതൊന്നും നേരാവല്ലേ തോന്നൽ മാത്രമാകണെ   എന്ന പ്രാർത്ഥനയോടെ

Monday, September 19, 2016

is uri a trap ?

what pakistan is aiming to achieve by provoking india at this stage is difficult to fathom. that is if pakistan is behind it by design.

but if pakistan is in it by default, explanation becomes easier. pakistan historically had little control over its army and almost nothing over the terrorists it supports clandestinely . if the terrorists chose the target and the time for reasons of their own, pakistan simply had  no option but to say yes and spare its territory and arm it.

alternately if pakistan designed the attack  and chose the time and the target , then their motive could only be to invite reprisal . ensuing clashes will put both india and pakistan under international scrutiny for a long time. which attention  pakistan hopes to divert to kashmir. and keep it alive long enough to stall further deployment of indian army in kasmir.  which india had finally decided as a last ditch option to quell the prolonged riot in kashmir. thereby keeping the kashmir cauldron boiling for some more time. which is probably the only means to intimidate india .

pakistan probably is also banking on the new found friendship with china. china has sunk  a lot of money in pakistan territory along the indian border . in return what pakistan has offered or agreed to is still not clear. but it can't be anything less than matching subservience and support in international forums which china needs badly today. pakistan has thus ensured  china's  support in whatever action it takes against india. 

india on the contrary has not gained anything in recent times in international friendship. in spite of the extensive feel good tours indian prime minister undertook. it is hard to lure nations thru smile and small talk. what is required is solid give and take resulting in mutual benefits of the monetary kind.

as it stands today india has left russia but not reached usa . and it surely is a long way to go before seeing the not so inviting shores of usa. which country is not very keen to hold hands on equal or near equal terms with anyone. india has no other option but  to wait in the high seas hoping for that elusive welcome beacon .

russia on the other hand is aware that there are no new  bridges to be built in india.  old bridges russia built in india still hold but the traffic is dwindling.  russia is probably thinking of jumping over to china for building hand rails if not bridges.

crux of the matter is that india will get pretty little applause if guns go off  on the border. and that seems to be pakistan's gamble. so the only option india has today is not to fall into the military trap pakistan has set.

but india can't afford to grin and bear the insult. talk of diplomatic offensive is  an exercise in self deceit . and an attempt to calm ourselves down . for the time being. which probably is the right response. provided we have the resolve to strike back at a time of our choice . at a level which will be remembered for a long time for its deterrent effect.




Friday, September 16, 2016

the crime punishment merry-go-round

 did crime or punishment come first ? i think punishment. before punishment probably there was no crime . punishment defined crime . and promoted it . one way being retribution against wrong punishment.

 there sure was no crime before punishment came into the scene. it is precisely the punishment process which identified and defined crime. to suit the prevailing circumstances and reinforce the existing prejudices. nothing was a crime before that .
 
 once crime came in its scope grew exponentially. may things got branded crime. dictated precisely by those who had the power of punishment. to define crime to prescribe punishment and to execute the punishment all in one.


 first set of crimes which got defined was probably crime against god. becoz it was easy . then came crime against humanity. now we have crime against the country against animals against nature, who knows, crime against the universe .

 punishment is a slower story. it was not easy. god's punishment was the earliest one. person to person probably the most popular. then came institutions . judiciary , jails , lawyers , executioners. and the system grew into such a complex form that it turned silly. ultimate decisions depended habitually on silly presumptions, unintended interpretations of the written word and so on.

retribution grew side by side. revenge  against wrongs. vengeance against perceived wrongs. crime against imagined injustice. reaction against  real injustice. such a vicious circle now . no one really knows what justice is. so we hand out punishments in  paragraphs torn out of law books. borrowed from the hollow words of our learned middle men in justice. 
crime punishment go round will go on for ever. hopefully

Friday, September 9, 2016

ഗോവിന്ദച്ചാമി ചരിതം ഒരു പുനർവിചാരം


1 . തെളിവില്ലെങ്കിൽ ശിക്ഷ ഇല്ല . അങ്ങനെ ഒരു തീർച്ച സമൂഹത്തിൽ പടർന്നാൽ എന്താവും സ്ഥിതി ?
2. എന്തുകൊണ്ടാണ് ഈ തെളിഞ്ഞ ചോദ്യം കീഴ്കോടതികൾ ചോദിക്കാതിരുന്നത് ?
3 . ആയിരം കുറ്റവാളികൾ എന്ന് തുടങ്ങുന്ന സൂക്തം ഉപയോഗിച്ച് പതിനായിരം കുറ്റവാളികൾ രക്ഷപെടുന്ന ഒരു നിയമ വ്യവസ്ഥ അത്ര അഭികാമ്യമാണോ ?

ഇതിനൊക്കെ ഉത്തരമുണ്ട് എന്നല്ല പറഞ്ഞു വരുന്നത് ചോദ്യങ്ങൾ ഉണ്ട് എന്ന് മാത്രമാണ് . എങ്കിലും സാധ്യമാക്കാൻ കഴിഞ്ഞേക്കാവുന്ന ഒരു ഭേദഗതി an alternate scenario നോക്കിയാലോ

സംശയത്തിന്റെ ആനുകൂല്യം അനുവദിക്കുന്നതിനു ഒരു ചെറിയ pre condition . വാദി ഭാഗം അവതരിപ്പിച്ച കഥ വിശ്വാസയോഗ്യമല്ലാത്തത് ആണല്ലോ പ്രശനം . അപ്പോൾ ഒരുവിശ്വസനീയമായ ഒരു കഥ പറയാൻ പ്രതി ഭാഗത്തിന് ബാധ്യത ഇല്ലേ . അതായത് i object എന്ന് മാത്രം പറഞ്ഞാൽ മതിയോ പ്രതിഭാഗം ? i suggest എന്നു പറഞ്ഞു വേറൊരു കഥ പറയേണ്ട ബാധ്യത പ്രതിഭാഗത്തിനു കൊടുക്കേണ്ട സമയം ആയില്ലേ . അതിനു വേണ്ട സൗകര്യങ്ങൾ കോടതിയോ സർക്കാരോ ഒരുക്കണമെങ്കിൽ അങ്ങനെ. അല്ലാതെ ചത്തത് കീചകനെങ്കിൽ കൊന്നത് രാമൻ അല്ല എന്ന ഒരു negation മാത്രം മതിയോ നീതി നടപ്പാകാൻ ? ഏതെങ്കിലും രൂപത്തിൽ ഒരു affirmation അത്യാവശ്യം അല്ലെ ? കോടതി സത്യത്തിൽ ചെയ്യേണ്ടത് ഈ രണ്ടു കഥകളിൽ ഒന്ന് അംഗീരിച്ചു വിധിക്കുക എന്നതല്ലേ ?

സൗമ്യയുടെ കേസ് എടുത്തു തന്നെ കാര്യം കൂടുതൽ വ്യക്തമാക്കാം എന്ന് തോന്നുന്നു . പൊന്നുച്ചാമിയുടെ ബലാത്സംഗം വരെയുള്ള കഥയിൽ കോടതിക്ക് സംശയം ഇല്ല . തള്ളിയിട്ടു കൊന്ന കാര്യത്തിലാണ് സന്ദേഹം . മഹാഭാഗ്യത്തിന് തലക്കടിയേറ്റു മരിച്ചു കിടന്നതിലില്ല . അപ്പോൾ എന്താ ചെയ്യേണ്ടത് ? പ്രതിഭാഗം ഈ കഥ പൂർത്തി ആക്കണം . അപ്പോൾ ഒരു കൊടുങ്കാറ്റു ആഞ്ഞടിച്ചെന്നോ അല്ലെങ്കിൽ ബലാത്സംഗത്തിന്റെ ആലസ്യത്തിൽ കാലു തെറ്റി വീണെന്നോ അല്ലെങ്കിൽ ബലാത്സംഗം പോലൊന്ന് കഴിഞ്ഞാൽ പിന്നെ ജീവിക്കാൻ അർഹത ഇല്ലെന്നു എവിടെയോ വായിച്ചത് പെൺകുട്ടിക്ക് ഓർമ വന്നെന്നോ മറ്റോ . ഇതിൽ ഏതെങ്കിലും കോടതിക്ക് ബോധ്യം വന്നാൽ പൊന്നുച്ചാമിയെ കൊലപാതകി ആക്കരുത് . കഷ്ടകാലത്തിനു ഇതൊന്നും വിശ്വസിക്കാൻ പറ്റില്ലെങ്കിൽ വാദി ഭാഗത്തിന്റെ കഥ വിശ്വസിക്കാനുള്ള legal compulsion വേണ്ടതല്ലേ ?

ഒരു പ്രശ്നമുള്ളതു പ്രതിഭാഗത്തിനു ഈ കഥ പൂരിപ്പിക്കാനുള്ള സൗകര്യങ്ങൾ വേണ്ടേ എന്നാണ് ? തീർച്ചയായും വേണം. സർക്കാരോ കോടതിയോ അത് തരമാക്കണം . quick verification പോലൊരു parallel investigation വേണമെങ്കിൽ അതിനുള്ള സൗകര്യം ഉണ്ടാകണം . പറ്റുമെങ്കിൽ ഇത് ആദ്യത്തെയോ രണ്ടാമത്തെയോ കോടതിയിൽ നടക്കണം അവസാന കോടതിയിലേക്ക് മാറ്റി വയ്ക്കരുത് .

മുകളിൽ പറഞ്ഞ ചോദ്യങ്ങൾക്കു ഉത്തരം ആയി എന്നല്ല. ചോദ്യങ്ങളുടെ പ്രസക്തി വ്യക്തമാക്കാൻ ശ്രമിച്ചു എന്നെ ഉള്ളു . തഴഞ്ഞത് കൊണ്ട് തീരുന്നതല്ല പ്രശനം തുഴഞ്ഞു ഒരു കര പറ്റുക തന്നെ വേണം എന്ന് ഓർത്തു പോയി എന്നെ ഉള്ളു .

Thursday, September 8, 2016

പണി മുടക്ക്


നല്ല തമാശ ഉണ്ട് പ്രതികരണങ്ങളിൽ മലയാളിയുടെ തനതു നർമം ലേശം പുച്ഛം കലർന്നത്

പണിമുടക്കാനെന്താ അവകാശം എത്ര നഷ്ടം വരുത്തി രാജ്യത്തിന് രാജ്യാന്തര പ്രതിച്ഛായയിൽ ചുളിവ് വീണില്ലേ ഭരണഘടനാ സ്വാതന്ത്യം അല്ലെ വിലക്കിയത് ഈ നാടിനെ എങ്ങനെ നന്നാവും  രാജ്യദ്രോഹം അല്ലേയെന്നു ചോദിച്ചതായി അറിവില്ല ആകാമായിരുന്നു sedition നിയമം ലേശം കൂടി വലിച്ചു നീട്ടിയാൽ പോരേ

സത്യത്തിൽ എന്താ ഇഷ്യൂ ഞാൻ ഇന്ന് പണിക്കു വരുന്നില്ല എന്ന് പറഞ്ഞതിനാണ് ഈ കോലാഹലം എന്താ ഒരു ദിവസമോ ഒരു മാസമോ പണി ചെയ്യാതിരിക്കാനുള്ള അവകാശം എനിക്കില്ലേ  എന്നെക്കൊണ്ട് നിർബന്ധിച്ചു പണിയെടുപ്പിക്കാൻ ആർക്കെങ്കിലും ആരെങ്കിലും അധികാരം കൊടുത്തിട്ടുണ്ടോ പണിക്കു വരാത്ത ദിവസം കൂലി തരുന്ന  ഏർപ്പാട് നിങ്ങൾ നിർത്തിയിട്ടു കാലം കുറെ  ആയില്ലേ അപ്പോൾ എന്താ ഇഷ്യൂ

ഒരു പക്ഷെ ഞാൻ അല്ല ഞങ്ങൾ പണിക്കു വരാതിരുന്നതാണോ പ്രശനം അതോ നേരത്തെ ആ കാര്യം പറഞ്ഞതോ അതോ പണി ചെയ്യാതെ കവലകളിൽ മീറ്റിങ് കൂടിയതോ  മുദ്രാവാക്യം വിളിച്ചതോ  ചുരുക്കത്തിൽ ഇത് ഒരു പ്രതിഷേധം ആണെന്ന് പറഞ്ഞതോ

സത്യത്തിൽ പ്രതിഷേധിക്കാൻ ഇതിലും ദുർബലമായ  മാർഗം എന്താണുള്ളത്   കിട്ടേണ്ട കൂലി വേണ്ടാ എന്ന് വയ്ക്കുക  പണ്ട് സത്യാഗ്രഹം എന്ന് പറഞ്ഞു കിട്ടിയ ഭക്ഷണം കഴിക്കേണ്ട എന്ന് വച്ചതു പോലെ അത് പക്ഷെ പണ്ടായിരുന്നു   വിശ പ്പെങ്കിലും അകറ്റാൻ ഉള്ള ബാധ്യത ഉണ്ടെന്നു ഭരണാധികാരികൾ അവര് ആരും ആയിക്കൊള്ളട്ടെ വിശ്വസിച്ചിരുന്ന കാലം വിശന്ന വയറുമായി വളഞ്ഞു കിടന്നു നോക്കുന്ന നോട്ടത്തിന്റെ കൂരമ്പ്‌ ആരുടെയോ ഒക്കെ മനസ്സാക്ഷിയിൽ മുറിവേല്പിച്ചിരുന്ന കാലം

പ്രതിഷേധിക്കാൻ കൊള്ളാവുന്ന മാർഗം അല്ല  എന്നതാണ് പണിമുടക്കിനെ ന്യായീകരിക്കാൻ ഞാൻ കാണുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്  എന്തെങ്കിലും effective ആയ മാർഗം തിരയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

അതായത് പ്രതിഷേധിക്കേണ്ടതായി എന്തെങ്കിലും നടക്കുന്നു എന്ന് തോന്നുന്നു എങ്കിൽ . അതില്ല അതുണ്ടാകാൻ പാടില്ല ദേശസ്നേഹത്തിന്റെയും വ്യക്തിപൂജയുടെയും ഗതകാല പ്രഭാവത്തിന്റെയും വാഗ്ദാനത്തിൽ ഇരിക്കുന്ന ശോഭന ഭാവിയുടെയും പേരിൽ  എന്നാണെങ്കിൽ ... പണിമുടക്ക് മഹാ അപരാധം തന്നെ

എത്രയോ കോടിയാണ് നഷ്ടപ്പെടുത്തിയത് എന്നാണു പിന്നെ കേട്ട വലിയ വിമർശനം ഓ ശരിക്കും അങനെ ആയിരുന്നോ തൊഴിലാളി വർഗം ദിവസം തോറും ഇത്ര അധികം കോടിയാണോ ദേശത്തിനു ഉണ്ടാക്കി കൊടുക്കുന്നത് അറിഞ്ഞത് നന്നായി തൊഴിലാളികളെ ബഹുമാനിക്കാൻ സാധാരണക്കാർക്ക് ഒരു പ്രചോദനം ആകുമല്ലോ

ആകെയുള്ള ഒരു real issue  ജോലിക്കു തയ്യാറായി വരുന്നവരെ എതിർക്കാൻ ആർക്കു എന്തവകാശം എന്നതാണ് ഒരു അവകാശവും ഇല്ല ചില practical considerations ഒഴിച്ച് church  gate rly stn ലേക്ക് രാവിലെ പത്തു മണിക്ക് ഒന്ന് പോയി നോക്കിക്കേ നമ്മൾ തടയപ്പെടും മഹാഭൂരിപക്ഷം എതിർ ദിശയിൽ ആണ് പോകുന്നത് എന്നത് കൊണ്ട് അല്ലെങ്കിൽ കഴിഞ്ഞ ദിവസത്തെ കഥ പറയാം  bus stand വഴി പോകേണ്ട ബസ് ആണ് പക്ഷെ തിരക്ക് കാരണം വഴി മാറാൻ തീരുമാനിക്കുന്നു ഞാൻ അടക്കം  മൂന്നുപേരേ ഉള്ളൂ ബസ് സ്റ്റാൻഡ് കാര് അവസാനം ഞങ്ങൾ ഇറങ്ങി കൊടുത്തു ഇതാണ് ജനാധിപത്യത്തിന്റെ ചുരുക്കം ചില നന്മകളിൽ ഒന്ന് മഹാഭൂരിപക്ഷത്തിനു വേണ്ടി ന്യൂനപക്ഷം വഴങ്ങി കൊടുക്കുന്നു

അവിടെയാണ് മറ്റൊരു റിയൽ ഇഷ്യൂ തലപൊക്കുന്നത് മഹാഭൂരിപക്ഷം കൂടെയുണ്ടെങ്കിലേ പണിമുടക്ക് പോലുള്ള പരിപാടിക്ക് പോകാവൂ ഇല്ലെങ്കിൽ ഒരു കാര്യവുമില്ലാത്ത ത്യാഗം ആയി അത് മാറും

ഇവിടെ മനഃപൂർവം ഒഴിവാക്കിയ ഒരു ഇഷ്യൂ ഉണ്ട് വഴി തടയൽ അക്രമം ഇതൊന്നും ലോകത്തെവിടെയും നടപ്പുള്ള കാര്യം ആകാൻ സാധ്യത ഇല്ല തികഞ്ഞ വൃത്തികേട് ആണ് നോക്കുകൂലി പോലെ  അല്ലെങ്കിൽ പണി ചെയ്യാൻ ആളില്ലാത്ത നമ്മുടെ നാട്ടിൽ തൊഴിലില്ലാ വേതനം കൊടുക്കുന്നത് പോലെ

Monday, September 5, 2016

ശബരിമലയിലേക്ക് ഒരു എളുപ്പ വഴി

 ശബരിമലയിലേക്ക് ഒരു എളുപ്പ വഴി

ready to wait , happy to bleed  ആണല്ലോ രണ്ടു പുതിയ ട്രെൻഡുകൾ . സത്യത്തിൽ രണ്ടും നല്ലത് രണ്ടും ആനുകാലികം രണ്ടും പരസ്പര പൂരകം . രണ്ടും ശബരിമല context ൽ ആയതു മാത്രമാണ്ചെറിയ ഒരു  പ്രശനം.

 ആർത്തവം അത്ര മോശം കാര്യമൊന്നുമല്ല അത് പറഞ്ഞു ഞങ്ങളെ മാറ്റി നിർത്താനുള്ള ആവേശത്തിന്റെ കാലം കഴിഞ്ഞു ഇനിയും ഞങ്ങൾ വെയിറ്റ് ചെയ്യാൻ തയ്യാറല്ല എന്നാണല്ലോ ഹാപ്പി ടു ബ്ലീഡ് കാർ പറയുന്നത് . റെഡീ ടു വെയ്റ്റ് കാർ പറയുന്നത് ഞങ്ങൾ ഈ ആർത്തവമൊക്കെ  കഴിഞ്ഞു വന്നോളാം ഒരു തിടുക്കവുമില്ല എന്നാണ്. രണ്ടു കൂട്ടരും ഒരു കാര്യത്തിൽ ഏകാഭിപ്രായക്കാരാണ് . അവർക്കു ശബരിമലയിൽ പോകണം അയ്യപ്പനെ കാണണം .

 എവിടെ ആണ് അപ്പോൾ പ്രശനം . ഒരു മൂന്നാം ഗ്രൂപ്പ് . ശബരിമലയിലെ കാര്യങ്ങൾ ഒക്കെ തീരുമാനിക്കുന്ന ആൺ ജാതിക്കാർ . ശരിക്കും എന്താണവരുടെ പ്രശനം. ഇതുവരെ ഇല്ലാതിരുന്ന ഒരു മാറ്റം ഇപ്പോൾ ആചാരാനുഷ്ടാനങ്ങളിൽ വേണ്ട അതും വലിയ ഒരു മാറ്റം. അത് തന്നെ . ഹേ ഇതും ശരി  ആണല്ലോ.

എന്തായിരിക്കും ഈ ആചാരങ്ങൾക്ക് കാരണം എന്നാലോചിച്ചാലോ ? രണ്ടു കാരണങ്ങൾക്കാണ് സാധ്യത . മൂന്നാമതൊന്നുണ്ട് അയ്യപ്പൻ   സ്ത്രീ വിദ്വേഷി ആണെന്ന് . തീരെ സാധ്യത ഇല്ലാത്തതു കൊണ്ട് അത് നമുക്ക് വിട്ടു കളയാം . ഒരു മൂർത്തിക്കും പ്രതിഷ്ഠക്കും ദൈവത്തിനും ഇത്ര കാലം നൂറ്റാണ്ടുകളോളം മനുഷ്യ മനസ്സിൽ പിടിച്ചു നിൽക്കാനാകില്ല സ്ത്രീ  വിദ്വേഷം പോലൊരു നെഗറ്റീവ് ക്വാളിറ്റി വച്ച്.

കാരണം നമ്പർ വൺ . ദിവസങ്ങളും  രാത്രികളും ഘോര വനത്തിൽ കൂടി നടന്നു എത്തേണ്ട ഒരു സ്ഥലത്തേക്ക് സ്ത്രീകളെ കൂട്ടേണ്ട എന്ന ഒരു പ്രാക്ടിക്കൽ കോൺസിഡറേഷൻ . പുലി പിടിക്കാനും വീണു ചാവാനുമൊക്കെ ധാരാളം അവസരങ്ങളുള്ള ഒരു സാഹസിക യജ്ഞത്തിൽ നിന്ന് സ്ത്രീ കളെ ഒഴിവാക്കുന്നു അത്ര തന്നെ.

ഹാപ്പി ടു ബ്ലീഡ് കാർക്ക് വീണു കിട്ടിയ ഒരു argument ആണിത് . ഈ അവസ്ഥയൊന്നുമല്ലല്ലോ ഇപ്പോൾ. നല്ല കോൺക്രീറ്റ് ചെയ്ത റോഡ്. മൂത്രപ്പുരകൾ പോലും ധാരാളം . അതൊന്നു സ്ത്രീ വിഷയമാക്കാൻ ഒരു ബുദ്ധിമുട്ടുമില്ലാത്ത സാഹചര്യം. ഒരു നാല് മണിക്കൂർ കൊണ്ട് തീരുന്ന ഒരു യജ്ഞം . പിന്നെന്താ ഞങ്ങളെ മാറ്റി നിറുത്തുന്നത് . ഹേ ഇതും ശരി ആണല്ലോ

കാരണം നമ്പർ ടൂ . കൂടുതൽ acceptance ഉണ്ടാകാൻ സാധ്യത ഉള്ള ഒന്ന് .ശബരി മലക്ക് പോകുന്ന  രണ്ടു മാസമെങ്കിലും, വ്രതം എടുക്കുന്ന സമയവും ചേർത്ത് , ലൗകീക കാര്യങ്ങളിൽ നിന്ന് പൂർണമായും മാറി നിൽക്കുക . മനോ  നിയന്ത്രണം  ശാരീരിക അധ്വാനം ഭക്ഷണ ക്രമീകരണം, abstinence  ആത്‌മീയ ചര്യകൾ ഇതൊക്കെ ചേർന്ന ഒരു  തീർത്ഥാടനം ആണ് ശബരി മല കയറ്റം . അല്ലാതെ വെറുമൊരു സാഹസിക യാത്ര അല്ല . ഈ വഴിക്കു പ്രലോഭനവുമായി ആരും വേണ്ട ആരും പാടില്ല  കൈ കോർത്തും കെട്ടിപ്പിടിച്ചുമൊന്നും അയ്യപ്പൻറെ സന്നിധിയിൽ പോകാനാകില്ല അത് വേണ്ട  അത് ഗുണത്തിന് പകരം ദോഷമേ ചെയ്യൂ . ഹേ ഇത് ശരിക്കും ശരി ആണല്ലോ

ഹാപ്പി ടു ബ്ലീഡ് കാർക്ക്  ജയിക്കാൻ ഒരു സാധ്യതയുമില്ലാത്ത  പോയിന്റ് .

ഈ ടൈ ബ്രേക്ക് ചെയ്യണമെങ്കിൽ വിട്ടുവീഴ്ച ചെയ്യണം . ആ വഴിക്കു ആലോചിച്ചാലോ . ഇതാ ഒരു ഫോർമുല

ഒരു വർഷത്തിൽ ഒന്നോ രണ്ടോ മാസം  , തുടക്കമായിട്ടു ഒന്ന് മതി , ഹാപ്പി ടു ബ്ലീഡ് കാർക്ക് വേണ്ടി മാറ്റി വക്കുക . അവരും റെഡി ടു വെയിറ്റ് കാരും  അയ്യപ്പനെ കണ്ടു വണങ്ങി സായൂജ്യം നേടട്ടെ.. ആൺജാതിക്കാർ മാറി നിൽക്കട്ടെ. അവർക്കു  മാത്രമായി ബാക്കി പത്തു മാസം ഉണ്ടല്ലോ . മാറ്റി നിറു ത്തപ്പെടുന്നതിന്റെ രസം ആണുങ്ങളും  ഒന്നറിയട്ടെ

സത്യത്തിൽ ഈ suggestion വയ്ക്കാൻ എനിക്ക് യാതൊരു അവകാശവും  ഇല്ല. ശബരി മലയിൽ കഴിഞ്ഞ വര്ഷം പോയിരുന്നു എന്നതൊഴിച്ചു നല്ല ഒരു അനുഭവം ആയിരുന്നു മലയാറ്റൂരിനെക്കാൾ ഒരു പടി മുന്നിൽ എന്ന് പറയാം . ഷെയർ മാർകെറ്റിൽ ഉപദേശം നൽകുന്നവർ പറയുന്നത് പോലെ   ഈ സ്റ്റോക്കിൽ എനിയ്ക്കു യാതൊരു personal interest ഉം ഇല്ല . ഞാൻ ഒരു stake holder അല്ലെ അല്ല . ഈ ഒരു റൈഡർ ആണ് ഇങ്ങനെ ഒരു നിർദേശം വയ്ക്കാൻ എന്നെ പ്രേരിപ്പിച്ചത് ധൈര്യം തന്നത്

Sunday, August 28, 2016

മിത്ത് മിഥ്യ മാധ്യമം

അറിയാനുള്ള അവകാശം എന്ന parent ന്റെ child ആണ് അറിയിക്കാനുള്ള അവകാശം അതായത്  അറിയാനുള്ള അവകാശത്തിൽ പെടാത്ത ഒന്നും അറിയിക്കാനുള്ള അവകാശത്തിനു അവകാശപ്പെടാനാവില്ല ഉദാഹരണത്തിന് അയൽവാസിയുടെ ശയനമുറിയിലെ സംഭാഷണങ്ങൾ അറിയാനുള്ള അവകാശങ്ങളിൽ പെടുന്നില്ല അതുകൊണ്ടു തന്നെ ഇത്തരം  കാര്യങ്ങൾ അറിയിക്കാനുള്ള  അവകാശം ആർക്കുമില്ല ഇല്ലാത്ത  കാര്യങ്ങൾ അറിയാനുള്ള അവകാശത്തിൽ പെടില്ല അതുകൊണ്ടുതന്നെ കള്ളങ്ങൾ അറിയിക്കാനുള്ള അവകാശം ആർക്കുമില്ല

അറിയാനുള്ള അവകാശത്തിൽ തീർച്ചയായും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് അറിവിന്റെ ഉറവിടം . ആര് പറഞ്ഞു എന്ന് നാം അറിയാതെ ചോദിച്ചു പോകുന്നത് അത് കൊണ്ടാണ് . അറിയിക്കാനുള്ള അവകാശത്തിന്റെ  ഒഴിച്ച് കൂടാനാവാത്ത ബാധ്യത ആണ് ആര് പറഞ്ഞു എന്ന ചോദ്യത്തിനു  ആരും ചോദിക്കാതെ  ഉത്തരം പറയുക എന്നത്  അത് ഒഴിവാക്കാനാകും എന്ന് വിശ്വസിക്കുന്നതാണ് മാധ്യമ ലോകത്തെ ഏറ്റവും വലിയ മിഥ്യ

ഇതിന്റെ പിന്നിൽ ഒരു മിത്ത് ഉണ്ടാകാനാണ് സാധ്യത പണ്ടെന്നോ എവിടെയോ ഒരു whistle blower ടെ  ജീവൻ രക്ഷിക്കേണ്ട ബാധ്യത മാധ്യമത്തിന് വന്നു പെട്ടിട്ടുണ്ടാകും അങ്ങേരുടെ identity ഒളിച്ചു വക്കുക അല്ലാതെ മാർഗം ഇല്ലാതായിട്ടുണ്ടാകും അങ്ങനെ ആയിരിക്കണം source reveal ചെയ്യേണ്ട ബാധ്യത ഇല്ല എന്ന മിഥ്യ മാധ്യമം  വിശ്വസിക്കാൻ തുടങ്ങിയത് വിശ്വസിപ്പിക്കാൻ പാടുപെടുന്നത് കൈവിട്ടുപോകാതിരിക്കാൻ പോരടിക്കുന്നത്

ആരോ എന്തോ പറയുന്നതും  അറിയാനുള്ള അവകാശത്തിൽ പെടുന്നില്ല   അതുകൊണ്ടു തന്നെ ആര് എന്ത് പറയുന്നതും അറിയിക്കാനുള്ള അവകാശവും ആർക്കുമില്ല  ഉദാഹരണത്തിന് നാളെ രാവിലെ സൂര്യൻ ഉദിക്കില്ല  എന്ന് ഒരു മാധ്യമ ഓഫീസിൽ ഞാൻ വിളിച്ചു പറഞ്ഞു എന്നിരിക്കട്ടെ  അത് പ്രസിദ്ധീകരിക്കാനുള്ള അവകാശം ആ മാധ്യമത്തിനില്ല അല്ലെങ്കിൽ എന്റെ അയൽവാസി ഇന്നലെ ഒരു ബാങ്ക് കൊള്ള അടിച്ചു എന്നൊരു വാർത്ത ഞാൻ ഒരു മാധ്യമത്തിന് കൊടുത്തു എന്നിരിക്കട്ടെ . അവർക്കു ആകെ ചെയ്യാൻ പറ്റുന്നത് ഇങ്ങനെ ഒരു വാർത്ത ഇന്ന ആൾ  തന്നു എന്നു പ്രസിദ്ധീകരിക്കാം അല്ലാതെ അതൊരു കർത്താവ്  ഇല്ലാത്ത വാർത്ത ആയി  പ്രസിദ്ധീകരിക്കാൻ ആർക്കും അവകാശം ഇല്ല

അറിയാനുള്ള അവകാശത്തിന്റെ enabling condition ആണ് വിശ്വസിക്കാനുള്ള സാഹചര്യം . അതുകൊണ്ടു തന്നെ വിശ്വസിക്കുന്നതെ പറയാനാകൂ പ്രസിദ്ധീകരിക്കാനാകൂ വിശ്വസിക്കാനുള്ള സാഹചര്യം attach ചെയ്തല്ലാതെ ഒരു വാർത്തയും പോസ്റ്റ് ചെയ്യാനാകില്ല  അഴിമതി ആയാലും സ്ത്രീ പീഡനം ആയാലും മാറ്റം വരുത്താനാകാത്ത ഒരു fundamental principal ആണ് വിശ്വാസ്യത അതായത് പ്രസിദ്ധീകരിക്കുന്ന സമയത്തു ആ വാർത്ത വിശ്വസിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു എന്ന ഒരു rider എല്ലാ വാർത്തയിലും automatically embedded  ആണ് 

ഈ വിശ്വാസ്യത guiding principle മാത്രമാണ്  നിയമ  ബാധ്യത അല്ല  പക്ഷെ നമ്മൾ വായനക്കാർ വിചാരിച്ചാൽ എളുപ്പം enforce ചെയ്യാൻ പറ്റും  അതാണ് മിത്തോ മിഥ്യയോ അല്ലാത്ത മാധ്യമ യാഥാർഥ്യം

aquaponics വിളവെടുത്തു

 വെള്ളത്തിൽ നിന്ന് പുറത്തു കടന്നപ്പോൾ പിടഞ്ഞു
പ്രാണവായുവിനു വേണ്ടി വാ പിളർന്നു 
വെറും നിലത്തേക്ക് ഞാൻ മറിച്ചിട്ടു
ഒരു തടിക്കഷണമെടുത്തു തലക്കടിച്ചു
രക്തം പൊടിഞ്ഞിട്ടും ചാടി മറിഞ്ഞു
ഒരു നിമിഷം കഴിഞ്ഞു ഞാൻ വീണ്ടും അടിച്ചു
 അന്ത്യശ്വാസം വലിച്ചു നിലത്തോടമർന്നു
 കണ്ണുകളിലേക്കെന്റെ പ്രതിബിംബം വലിച്ചു കയറ്റി
അടക്കാതെ ചിമ്മാതെ അകലങ്ങളിലെവിടേക്കോ
ഒരു പാലം പണിതു ആൽമാവിനൊപ്പം  കയറ്റി വിട്ടു
എന്റെ കാല്കീഴിൽ എല്ലാം ത്യജിച്ചു നിഴ്ചലമായി

---
aquaponics ൽ ആദ്യത്തെ വിളവെടുപ്പിൽ കിട്ടിയ
tiloppia വറുത്തത്  എന്റെ wife കഴിച്ചതേ  ഇല്ല
---

ഒരു മ മൃ സംവാദം


എം പി നാരായണപിള്ള ആയിരിക്കണം പട്ടി വിഷയത്തിൽ എക്കാലത്തെയും വിദഗ്ധൻ .  ഒരു നായ നേതാവായ   വിപ്ലവ സംഘത്തിന്റെ കഥ അങ്ങേരു പറഞ്ഞത് പണ്ട് മലയാള നാട് weekly ഒക്കെ ഉണ്ടായിരുന്ന കാലത്തു
അത്  ഫാന്റസി ആയിരുന്നു  വസ്തുതകളുടെ ബലത്തിൽ പക്ഷെ മനേകാ ഗാന്ധി ബഹുദൂരം മുന്നിലാണ് ആ നാവിൽ നിന്ന് ഈയിടെ  അടർന്നു വീണ രത്‌നങ്ങൾ മാത്രം പെറുക്കി സൂക്ഷിച്ചവർക്കു പോലും ഇത് ബോധ്യമായിട്ടുണ്ടാകും
വന്ധ്യംകരണം സ്വീകരിച്ച പട്ടി പിന്നെ ഒരിക്കലും ആരെയും കടിക്കില്ല തിരുവനന്തപുരത്തു ഒരു സ്ത്രീയെ കടിച്ചു കൊന്നത് അവര്  ബീഫ് കൊണ്ട് നടന്നത് ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് ഒരു സ്ഥലത്തു പട്ടികളെ കൊല  ചെയ്യുന്നു എന്നറിഞ്ഞാൽ  മറ്റു സ്ഥലങ്ങളിൽ നിന്ന് കൂട്ടമായി കുടിയേറി ആ നഷ്ടം നികത്തും . പെൺപട്ടികൾ കൂടുതൽ പ്രാവശ്യം ഗർഭം ധരിച്ചും അധികം മക്കളെ പ്രസവിച്ചും വന്ധ്യംകരണത്തെ ചെറുക്കും അങ്ങനെ  എത്രയോ  മൊഴിമുത്തുകൾ
സത്യത്തിൽ എന്താണ് മനുഷ്യരും പട്ടികളും തമ്മിൽ  ? മൃഗസ്നേഹികളും മനുഷ്യസ്നേഹികളും തമ്മിൽ . രണ്ടു കൂട്ടരും ഒരു മേശക്കിരുവശവും ഇരുന്നു ചർച്ച ചെയ്‌താൽ എങ്ങനെ ഉണ്ടാകും നമുക്ക് നോക്കാം ഈ ചർച്ചയിൽ നിങ്ങളോ ഞാനോ ഇല്ല  ഈ ഒരു ലാസ്‌റ് കമെൻഡോടെ മോഡറേറ്ററും പിന്മാറുന്നു
കേന്ദ്ര സർക്കാരിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാർ എക്കാലവും ഒരു പോലെ ആണ് ചിന്തിച്ചിരുന്നത് ജയന്തിയും മനേകയും ഒരേ സ്വരത്തിലാണ് മൃഗങ്ങൾക്കും പരിസ്ഥിതികൾക്കും വേണ്ടി  പോരാടുന്നത് ചെറിയ കാര്യങ്ങളിൽ വലുതായി ഇടപെടുന്നതു സത്യം പറഞ്ഞാൽ ആ വകുപ്പിൽ കാര്യമായ പണിയില്ലാത്തതു  കൊണ്ടാണ് അല്ലാതെ ഈയിടെ ആരോ പറഞ്ഞത് പോലെ മനുഷ്യസ്നേഹം ഇല്ലാത്തതു കൊണ്ടല്ല  ഇത് മനസ്സിലാക്കിയേ വ്യക്തിപരമായ അധിക്ഷേപങ്ങൾ  പാടുള്ളു   over to the panelists

മനുഷ്യസ്നേഹി : മനുഷ്യനെ തള്ളി മൃഗങ്ങളെ കൊള്ളണമെന്ന് പറയുന്നതിലെ നിഷേധാല്മക വൈരുധ്യ തത്വം ഒന്ന് വിശദീകരിക്കാമോ
മൃഗസ്നേഹി : മനുഷ്യനെയും മൃഗത്തെയും വെവ്വേറെ കാണാൻ ശ്രമിക്കുന്നിടത്താണ് പ്രശ്നങ്ങളുടെ തുടക്കം മൃഗമില്ലാതെ മനുഷ്യനില്ല എന്നൊക്കെ പഴമക്കാർ പറഞ്ഞിട്ടില്ലേ ഞങ്ങൾ പറയുന്നു മനുഷ്യന്റെ ഉള്ളിലുള്ള മൃഗത്തെ നിലക്ക് നിർത്താൻ മൃഗങ്ങളിലെ മനുഷ്യത്വത്തെ  അറിഞ്ഞേ പറ്റൂ
മ    കടിക്കാൻ വരുന്ന പട്ടിയോട് ഓതേണ്ട വേദം ഏതാണ്
മൃ  കടിക്കാൻ വരുന്നു എന്ന മുൻധാരണയാണ് നിങ്ങളുടെ പ്രശനം  ഒരു പക്ഷെ ആ പട്ടി വെറുതെ ചന്തക്കു പോവുക ആയിരിക്കും
മ  വാ പൊളിച്ചു പല്ലു കാട്ടി കാൽ വണ്ണയിലേക്കു തുറിച്ചു നോക്കുന്ന നായെ എങ്ങനെ പിന്തിരിപ്പിക്കാം
മൃ  ഇരിക്കുകയാണെങ്കിൽ എഴുന്നേറ്റു നിൽക്കുക . ഡൽഹി സൂവിൽ കടുവ പിടിച്ച കുട്ടി ഇരിക്കുക ആയിരുന്നു എന്നോർക്കുക
മ  പല്ലുകൾ ആഴ്ന്നിറങ്ങുമ്പോൾ ഏതു മന്ത്രമാണ് ഗുണം ചെയ്യുക
മൃ  കടിക്കുന്നത് പുലിയല്ല പട്ടിയാണെന്നു മനസ്സിൽ ആവർത്തിക്കുക . 30  പ്രാവശ്യം ആവർത്തിച്ചിട്ടും പട്ടി കാര്യം നടത്തി പോയില്ലെങ്കിൽ ഞങ്ങളുടെ വകുപ്പിന്റെ എമർജൻസി നമ്പറിൽ വിളിക്കുക .  റെക്കോർഡുകൾ ഓൺലൈൻ ആയി update ആകുന്ന സിസ്റ്റം വകുപ്പിൽ ഏർപ്പെടുത്തിയിട്ടുണ്ട്
മ  കടിച്ച പട്ടിയെ വേദന കൊണ്ട് തൊഴിച്ചു പോയി എന്ന് കരുതുക ...
മൃ  തികച്ചും നിയമ വിരുദ്ധമാണത് ഇവിടെ ചർച്ച ചെയ്യന്നത് പോലും ശരിയല്
മ  വലിച്ചെറിയുന്ന മാലിന്യങ്ങളാണ് ...
മൃ  എന്തിനാണ് വലിച്ചെറിയുന്നത് ആരും കാണാതെ പതുക്കെ  വച്ചിട്ടു പോയാൽ പോരെ
മ  അതല്ല മാലിന്യ ....
മൃ  മാലിന്യങ്ങളാണ് നായകൾ ഭക്ഷിക്കേണ്ടത് ഭക്ഷിക്കുന്നത് എന്നൊക്കെ ചിന്തിക്കുന്നതു realisitc അല്ല  ജീവൻ നിലനിർത്താൻ മാലിന്യകൂമ്പാരങ്ങളിൽ തിരയുന്ന മനുഷ്യ കുഞ്ഞുങ്ങളെ കാണാതിരിക്കാനുള്ള അടവാണത്
മ  തെരുവ് നായകൾ പട്ടിണി കിടക്കേണ്ട അവസ്ഥ വന്നാൽ
മൃ  ചോദ്യം മനസ്സിലായി ഞങ്ങൾ വന്നു ഭക്ഷണം കൊടുക്കുമോ എന്നല്ലേ  അത് മനസ്സിലിരിക്കട്ടെ
മ  അല്ല ...
മൃ   ഭക്ഷണം കൊടുക്കുന്ന ആരെയും ഒരു നായും ഭക്ഷണം കഴിച്ചു കഴിയാതെ കടിച്ചതായി ചരിത്രമില്ല zoology യും ഇല്ല അതായത് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുക എന്നതാണ് കടിയേൽക്കാതിരിക്കാനുള്ള ഏറ്റവും ലളിത മാർഗം എന്നർത്ഥം ഇത് compulsory ആക്കികൊണ്ടു ഒരു നിയമം വന്നുകൊണ്ടിരിക്കുക ആണ് കാത്തിരിക്കുക ക്ഷമ anti rabies   vaccine ക്കാൾ ഫലപ്രദം

Saturday, August 27, 2016

for debate

കാലവർഷ കെടുതിയായി വർഷാവർഷം  വിരുന്നെത്തുന്ന medical admission എന്ന ദുരിതത്തിന്  എന്താ പരിഹാരം എവിടെ ആണ് ഈ മേഘങ്ങൾ ഉരുണ്ടു കൂടുന്നത് ഏതു കാറ്റാണ് ആഞ്ഞടിച്ചു  തീരത്തെത്തിക്കുന്നത് ഏതു മല  നിരകളാണ് തടഞ്ഞു നിർത്തി പേമാരി വർഷിക്കുന്നത്

ഒരൊറ്റ ചോദ്യത്തിനും എനിക്ക് ഉത്തരമില്ല  എന്താ  issue എന്ന്  എനിക്ക് മനസ്സിലായിട്ടേ ഇല്ല അതാണ് സത്യത്തിൽ ഈ പോസ്റ്റിന്റെ പ്രചോദനം

gordian knot വെട്ടി  മുറിക്കാൻ   അതിന്റെ ഇഴ പിരിക്കേണ്ട  ആവശ്യമില്ലല്ലോ എങ്ങിനെ ഇത്ര complicated ആയ ഒരു കെട്ട് ഉണ്ടായി എന്ന് അന്വേഷിക്കേണ്ട കാര്യവും ഇല്ലല്ലോ

1 . കോളേജ് നടത്താൻ ആവശ്യമായ ഫീസ് പിരിക്കാൻ അനുവദിക്കണം എന്ന് പറഞ്ഞാൽ എന്താ തെറ്റ്  ഏതു രാഷ്ട്രീയത്തിന്റെ തത്വ സംഹിതയുടെ പേരിലാണ് ഇതിനെ എതിർക്കുക

2 . മെറിറ്റ് ലിസ്റ്റിൽ നിന്നേ select   ചെയ്യാവൂ  കോഴ  വാങ്ങരുത് എന്ന് പറഞ്ഞാൽ ആർക്കാണ് സുബോധത്തോടെ  എതിർക്കാൻ കഴിയുക

3 . ആർക്കെങ്കിലും fees concession കൊടുക്കണമെങ്കിൽ സർക്കാരിനെന്താ ബുദ്ധിമുട്ട് സബ്സിഡി ആയിട്ട് കൊടുത്താൽ പോരെ  ഈ സബ്സിഡി college owners കൊടുക്കണം എന്ന് പറയുന്നതിൽ എന്താ യുക്തി

        നിങ്ങൾ മെറിറ്റ് ലിസ്റ്റിൽ നിന്ന് സുതാര്യമായി സെലക്ട് ചെയ്തോളൂ
        ഒരു ന്യായമായ ഏകീകൃത   ഫീസ് നമ്മൾക്ക് ഒന്നിച്ചിരുന്നു തീരുമാനിക്കാം
        പാവപ്പെട്ടവർക്ക് ഫീസ് ഇളവിനുള്ള സബ്സിഡി ഞങ്ങൾ തന്നോളാം
                              എന്ന് പറഞ്ഞാൽ പോരേ   ഈ gordian knot അഴിക്കാൻ

 ഇതിനും വഴങ്ങാതെ തിമിർത്തു പെയ്യാനാണ് ആരുടെയെങ്കിലും ഭാവമെങ്കിൽ engineering college കാരുടെ ഇപ്പോഴത്തെ സ്ഥിതി കാണിച്ചു കൊടുത്താൽ പോരെ മെഡിക്കലിനെയും അവിടെ കൊണ്ടെത്തിക്കാൻ സർക്കാരിന് ഒരു ബുദ്ധിമുട്ടുമില്ലെന്നു ചൂണ്ടി കാണിച്ചാൽ പോരെ ഒരു പത്തു പുതിയ മെഡിക്കൽ  കോളേജിന് ലൈസൻസ് കൊടുക്കുന്നത്ര എളുപ്പമാണെന്ന് പറഞ്ഞു കൊടുത്താൽ പോരേ

പിന്നെ ഇതൊക്കെ നമ്മൾ രസിക്കുന്നുവെങ്കിൽ നമ്മുടെ കാലവർഷത്തിന്റെ ചങ്ങാതിമാരായി കണ്ടു സൽക്കരിക്കാനാണ് ഇഷ്ടമെങ്കിൽ അതൊന്നു നേരെ പറഞ്ഞു കൂടെ  നമുക്കും പങ്കു ചേരാമല്ലോ

submitted for debate

Friday, August 26, 2016

grid tied solar unit working fine in pollachi

snaps of a grid tied solar inverter installed at the house
of a friend in pollachi. working fine for more than a year.
generates about 4.8 units per day from 1 kw solar panel.

kerala govt has been talking about grid tied solar units
on roof tops for at least 3 years. why the govt is sitting tight
on the proposal is beyond comprehension. it cant't be
simple things like lethargy , ignorance or the proverbial
red tape. should be some thing more sinister.

i too had thought that the problem is technical like say
synching with the phase of grid supply. nothing . it is
working fine in pollaachi just 4 hours drive from ernakulam.
and my friend who owns an exceptionally big house there
paid just about rs 100 as electricity charges (net of solar
supply to the grid ) in the last 6 months

two way meter
grid tied inverter

inverter specs and make


Sunday, August 21, 2016

എന്താണ് ഈ മാർക്കറ്റിംഗ് ടെക്നിക് ?

പൊള്ളാച്ചി ബസ് സ്റ്റാൻഡിലാണ് കഥ നടക്കുന്നത് . 9 30 നു  തൃശൂർക്കുള്ള ബസ്സിൽ .
ബസ് 9 മണിക്ക് തന്നെ സ്റ്റാൻഡിലെത്തി . ഞങ്ങൾ യാത്രക്കാർ കയറി സീറ്റൊക്കെ പിടിച്ചു ഒന്ന് മയങ്ങാൻ തുടങ്ങുക ആയിരുന്നു . അപ്പോഴാണ് അയാളുടെ ഒരു പ്രത്യേക ടോണിലുള്ള announcement കേൾക്കുന്നത് .
          ദാ ഒരു ലേലം  നടക്കാൻ പോകുന്നു ശ്രദ്ധിക്കുക .
 അയാൾ ഒരു കമ്പിളി ഷാൾ പുറത്തെടുത്തു എന്നിട്ടു വിളിച്ചു പറഞ്ഞു                        അഞ്ചു രൂപ
പലരും എറ്റു  വിളിച്ചു ആറ് എട്ടു പത്തു ഇരുപത് . അങ്ങനെ അത് 170 രൂപ വരെ എത്തി . അയാൾ ആ ഷാൾ മടക്കി വച്ച് കൊണ്ടു പറഞ്ഞു
             330 രൂപയാ വില . എങ്ങിനെ തരാൻ പറ്റും ?
എന്നിട്ടയാൾ ലേലത്തിൽ പങ്കെടുത്ത എല്ലാവരുടെയും അടുത്തു ചെന്ന് എയർ ഹോസ്റ്റസ് സ്റ്റൈലിൽ വണങ്ങി . ഓരോ  പേന കൊടുത്തു . 5 രൂപയെങ്കിലും വിലയുള്ള അഞ്ചു   പേനയോളം  അയാൾ അങ്ങനെ  ഫ്രീ ആയിട്ടു വിതരണം ചെയ്തു . എന്നിട്ടു അടുത്ത ഐറ്റം എടുത്തു. ഒരു ഷർട്ടിന്റെ തുണി .

ലേലം ആവർത്തിച്ചു . 130 രൂപ വരെ ആൾക്കാർ വിളിച്ചു .അടുത്ത അഞ്ചു  പേർക്ക് ഫ്രീ ആയിട്ട് പേന കൊടുത്തിട്ടു ഷർട്ടിന്റെ തുണിയും മടക്കി വച്ചു .
        290  രൂപയാ വില എങ്ങനെ കൊടുക്കാൻ പറ്റും ?
 ഒരു സാരിയും മറ്റൊരു ഷാളും അയാൾ ഇതുപോലെ ലേലം ചെയ്തു. അതൊക്കെ മടക്കി വച്ചിട്ട് പത്തു  പേർക്ക് കൂടി ഫ്രീ ആയിട്ട് പേന കൊടുത്തു.

അപ്പോഴേക്കും കണ്ടക്ടർ വന്നു. ടിക്കെറ്റ് എടുക്കുന്ന തിരക്കായി സമയമായപ്പോൾ ബസ് വിട്ടു പോന്നു . എന്ത് പറ്റി  നമ്മുടെ മാർക്കറ്റിങ് ജീനിയസ്സിന്‌ എന്ന് അന്വേഷിക്കാൻ പറ്റിയില്ല .
.........
ആർക്കെങ്കിലും സഹായിക്കാൻ ആവുമോ ? എന്താണ് ഈ മാർക്കറ്റിംഗ് ടെക്നിക് ?
.................
തുടരും 
 

ഒരു മെഡിക്ലെയിമിന്റെ കഥ


retired bank employees നു medi claim cover ഉണ്ടല്ലോ ഇപ്പോൾ. അങ്ങനെ ഒരു ക്ലെയിമിന്റെ കഥയാണിത് .

എന്റെ ഭാര്യാജിക്കു നടുവ് വേദന . തൃപ്പൂണിത്തുറ അഗസ്ത്യ  ആയുർവേദ ഹോസ്പിറ്റലിൽ  21 ദിവസം കിടന്നു ചികിൽസിച്ചു . അര  ലക്ഷം രൂപയ്ക്കടുത്ത ബില്ല് കിട്ടി .
ബാങ്കിലെliaison  officer നെ വിളിച്ചു claim formalities തിരക്കി . അവര് പറഞ്ഞു പറ്റിപ്പോയല്ലോ സാറേ . അഗസ്ത്യ approved hospital  അല്ല . കോട്ടക്കൽ പോലെ ഒന്നോ രണ്ടോ ആയുർവേദ ഹോസ്പിറ്റലുകളേ  എറണാകുളത്തുള്ളു . 

പണ്ട് home treatment cover ഉണ്ടെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു പ്രീമിയം വാങ്ങിയെടുത്തിട്ടു അങ്ങനെ ഒരു കാര്യം ആലോച്ചിട്ടേ ഉണ്ടായിരുന്നില്ല എന്ന് ഒട്ടും വൈകാതെ പറഞ്ഞു നമ്മളെ ബോധവത്കരിച്ചതിന്റെ ന്യായമായ തുടർച്ച എന്നാണു  ആദ്യം തോന്നിയത് .

എങ്കിലും ക്ലെയിം ഒന്ന് കൊടുത്ത് നോക്കാം എന്തൊക്കെ papers വേണമെന്ന്
പറഞ്ഞു തന്നേക്ക്
  എന്ന് ഞാൻ . ഒരു കാര്യവുമില്ല സാർ . ഞങ്ങൾ മൂന്നു പ്രാവശ്യം ചോദിച്ചുറപ്പിച്ചതാ എന്ന് പറഞ്ഞു ഫോൺ നിശ്ശബ്ദമായി . ജോലി തിരക്കുണ്ടാകുമല്ലോ . 

വഴക്കുണ്ടാക്കാനുള്ള മൂഡിൽ ആയിരുന്നത് കൊണ്ട് ഞാൻ വെബ്സൈറ്റിൽ പരതി . ഒട്ടു മിക്കവാറും പോളിസികൾക്കൊക്കെ ഓൺലൈൻ ആയി ക്ലെയിം കൊടുക്കാനും പ്രോഗ്രസ്സ് അറിയാനുമുള്ള ഏർപ്പാട് സൈറ്റിൽ കൊടുത്തിട്ടുണ്ട്. ഈ പോളിസിക്കില്ല . സ്പെഷ്യൽ പോളിസി എന്നോ മറ്റോ ഒരു വിശദീകരണമാണ്‌ കണ്ടതെന്നാണ് ഓർമ്മ . എന്തായാലും എറണാകുളത്തെ ഓഫീസിന്റെ അഡ്രസ് കിട്ടി .
അന്വേഷിച്ചു പിടിച്ചു അവിടെ എത്തിയപ്പോൾ ഫോൺ ചെവിയിൽ നിന്നെടുക്കാതെ തന്നെ ഒരു തുണ്ടു കടലാസെടുത്തു നീട്ടി . തിരുവന്തപുരത്തെ ഒരു ഓഫീസിന്റെ അഡ്രസ് . ഞാൻ പക്ഷെ കാത്തിരുന്ന് ഒരു വിശദീകരണം സംഘടിപ്പിച്ചു . സ്പെഷ്യൽ പോളിസി ആണെന്നും കേരളത്തിൽ ഈ ഒരു ഓഫീസിൽ മാത്രമേ ഡീൽ ചെയ്യുന്നുള്ളു എന്നോ മറ്റോ ആണ് അറിവായത്.

തിരുവന്തപുരത്ത് ആളുണ്ടായിരുന്നതു  കൊണ്ട് ഓഫീസ്  സന്ദർശിച്ചു ഫോൺ നമ്പർ കരസ്ഥമാക്കി . ഒരു ലേഡി വല്ലപ്പോഴും വന്നു തുറക്കുന്ന ഒരു  ഓഫീസ് . അവരെ വിളിച്ചപ്പോൾ തപാലിൽ അയക്കൂ എന്ന ഉപദേശം കിട്ടി . നിർബ്ബന്ധിച്ചപ്പോൾ email id  തന്നു .

സാമാന്യം മോശമായ ഭാഷയിൽ ഒരു email അയച്ചു . claim procedure ഒട്ടും വൈകാതെ reply email ആയി എത്തിച്ചാൽ irda ക്കു ഒരു complaint കൊടുക്കാതിരിക്കുന്ന കാര്യം പരിഗണിക്കാമായിരുന്നു എന്ന് പറഞ്ഞാണ് email  അവസാനിപ്പിച്ചത് .

മറുപടി വന്നു ഒട്ടും വൈകാതെ . ഞാൻ ക്ലെയിം തപാലിൽ  അയച്ചു . ഒരു covering letter email അയച്ചു .  reject ചെയ്യുമ്പോൾ മതിയായ കാരണം കാണിക്കണേ . complaint  കൊടുക്കാനാണ് എന്നും പറഞ്ഞിരുന്നു .

ആഴ്ച രണ്ടു കഴിഞ്ഞപ്പോൾ മറ്റൊരു email അയച്ചു . ഒരു മറുപടി തരാത്തതിന് കാരണം എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കണം  എന്ന് അഭ്യർത്ഥിച്ചു .

തിരുവനതപുരത്ത് നിന്ന് വിളി വന്നു.  head office ലേക്ക് അയച്ചിട്ടുണ്ട് ദയവായി കാത്തിരിക്കുക .

ഇനിയുള്ള ഓരോ ദിവസവും progressively മോശമാകുന്ന  ഭാഷയിൽ remind ചെയ്യണം എന്ന് തീരുമാനിച്ചിരുന്നെങ്കിലും മറന്നു പോയി. ഒരു പത്തു ദിവസം കൂടി കഴിഞ്ഞു കാണും . ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ആയി  എന്നൊരു മെസ്സേജ് വന്നു . full  amount..

ആർക്കെങ്കിലും മെഡി ക്ലെയിം കൊടുക്കാനുണ്ടെങ്കിൽ ബാങ്കിന്റെ liaison   officer നെ contact ചെയ്യണേ . contact details പബ്ലിക് ആക്കുന്നില്ല . അത്യാവശ്യക്കാർക്കു മാത്രം തരാം .

Monday, August 15, 2016

nenmaara stories... 3

സമയം കിട്ടിയപ്പോൾ നെല്ലിയാമ്പതിയിൽ ഓടിപ്പോയിട്ടു പെട്ടെന്ന് പോന്നു . ചില ഫോട്ടോകൾ ചേർക്കുന്നു . വിക്ടോറിയ എന്നൊരു last stop വരെ പോകുന്ന ksrtc ബസ്സിൽ ആണ് പോയത്. നെല്ലിയാമ്പതി ടൗണിൽ നിന്ന് ( ചെറിയ ഒരു ടൗൺ തന്നെ ആണ്  ) നൂറടി പാലം കടന്നു 2 km യാത്ര. ഒരു ഓന്ത്‌ എതിരെ വന്നാൽ പോലും സൈഡ് കൊടുക്കാൻ സ്ഥലമില്ല. റോഡ് പൂർണമായും ബസ്സിന്റെ നാല് വീലുകൾക്കുള്ളിൽ നിൽക്കും. കണ്ടക്ടറും ഡ്രൈവറും ഞാനും മാത്രം ബസ്സിൽ . വിക്ടോറിയയിൽ അര  മണിക്കൂറോളം സ്റ്റോപ്പ് ഉണ്ട് . അപ്പോൾ കഥകൾ കേട്ടു. പണ്ട് ഇവിടെ വലിയ തോട്ടങ്ങളും ആൾക്കാരും ഒക്കെ ഉണ്ടായിരുന്നു . ഇപ്പോൾ തോട്ടങ്ങൾ ഇല്ല . ഒരു വീടും നാല് മനുഷ്യരും ഒരു ജീപ്പും മാത്രം ഉണ്ട് . എങ്കിലും ഒരു റൂട്ട് അങ്ങനെ നിറുത്താനാകുമോ എന്ന ചോദ്യം എന്നെ മൗനിയാക്കി .
വിക്ടോറിയയിൽ ചെറിയ തടാകം കാണുന്നില്ലേ ആന പുലി കാട്ടു പോത്തൊക്കെ സ്ഥിരം കാവൽ നിൽക്കുന്ന സ്ഥലം . ഞാൻ വരുന്നതറിഞ്ഞു പക്ഷെ എല്ലാം ഉൾക്കാട്ടിലേക്കു വലിഞ്ഞിരുന്നു. ഇവിടെ ആണത്രേ പേപ്പറിലൊക്കെ വന്ന കഥ നടന്നത് . ഒരു പുലി ഒരു മനുഷ്യനെ ആക്രമിച്ചു . അങ്ങേരു വെട്ടി . പുലി ചത്തു . മനുഷ്യൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ . കുറച്ചു സുഖമായ ഉടനെ പോലീസ്സ് എത്തി അറസ്റ്റ് ചെയ്തു .  ആദിവാസി ആയതുകൊണ്ട് മാത്രം ജാമ്യം കിട്ടി . ഞാൻ മനോരാജ്യത്തിലേക്ക് .

international court ൽ എങ്ങാൻ challenge ചെയ്യുക അല്ലാതെ എന്ത് മാർഗം. ആരുണ്ട് പക്ഷെ കഴിവുള്ളവർ തയ്യാറായിട്ട് ?

വിക്ടോറിയ 1                             വിക്ടോറിയ  2                 വിക്ടോറിയ   3




----

നെല്ലിയാമ്പതി ഒരു മിനി മൂന്നാർ തന്നെ . ഇല്ലാത്തതു traffic jam മാത്രം . ചെരിഞ്ഞും  ഉണങ്ങിയും നിൽക്കുന്ന വന്മരങ്ങൾ ഉണ്ട് വഴിയരികിൽ . ഭാഗ്യം ഉണ്ടെങ്കിൽ റോഡ് ബ്ലോക്കും കിട്ടും . മറന്നു. വരയാടുകൾ  മൂന്നാറിന്റെ മാത്രം. പകരം പക്ഷെ ഓറഞ്ചു തോട്ടം ഉണ്ട് പോത്തുണ്ടി ഡാമിന്റെ പല ഉയരങ്ങളിൽ നിന്നുള്ള കാഴ്ചയും .
----
നെന്മാറ വിടാനുള്ള തീരുമാനം പെട്ടെന്നാണ് എടുക്കേണ്ടി വന്നത് . ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ലാസ്റ്റു  ബസ് വിട്ടു കഴിഞ്ഞു. ബാഗും തൂക്കി പിറകെ ഓടി . ബസ് ആണെങ്കിൽ പതുക്കെ പോകുന്നു അതുകൊണ്ടു ഓട്ടം നിർത്താനും തോന്നിയില്ല.. അപ്പോൾ ഒരു ചെറുപ്പക്കാരൻ ബൈക്കിൽ വന്നു പറഞ്ഞു . കേറ് . വേണ്ട എനിക്ക് നാളെ പോയാലും മതി എന്ന് ഞാൻ . ബുദ്ധിമുട്ടില്ല ഞാൻ ആ വഴിക്കാണെന്ന് biker . ബൈക്കിന്റെ പിറകിൽ ഇരുന്നു ഞാൻ ചെല്ലുമ്പോൾ ബസ് അടുത്ത സ്റ്റോപ്പിൽ കാത്തു നിൽക്കുന്നു . ksrtc fast passenger . കണ്ടക്ടർ പറഞ്ഞു അവിടെ നിർത്താൻ ട്രാഫിക് സമ്മതിക്കില്ല  അതുകൊണ്ടാണ് പതുക്കെ പോന്നത് സോറി കേട്ടോ . ഒരു താങ്ക്സ് പറയാൻ തിരിഞ്ഞു നോക്കിയപ്പോൾ biker  തിരിച്ചു പാകുന്നു  വന്ന വഴിയേ.

നെന്മാറ പേര് ഒരു പക്ഷെ നെൽപ്പാടങ്ങൾ ലോപിച്ചതാകും . എനിക്ക് പക്ഷെ നന്മ പാറ ഘനീഭവിച്ചതായിട്ടാണ്‌   തോന്നിയത് .

 --------
തുടരില്ല സ്റ്റഫ് ഇല്ല സോറി
വെടിക്കെട്ട് നടക്കുന്ന പാടം
ഒരേ ഒരു ആതിഥേയൻ


മഞ്ഞു     



 

Saturday, July 30, 2016

nenmaara stories .... 2

നെന്മാറയിൽ host എന്ന ഹോട്ടലിൽ ആണ് താമസിച്ചത് .  1 km ബസ് സ്റ്റാൻഡിൽ നിന്ന് പൊള്ളാച്ചി റോഡിൽ . ghost പ്രതീക്ഷിച്ചാണ് പോയത്. പക്ഷെ നല്ല ഹോട്ടൽ . ആയകാലത്തു ബാർ ആയിരുന്നു . എട്ടോ പത്തോ മുറികളെ ഉള്ളു . എപ്പോഴെങ്കിലും hotel rating site ൽ കേറി ഒരു നല്ല remark  ഇടണം .

ഇന്നത്തെ പ്രധാന പരിപാടി കൈറടിയിൽ ആളുകളെ വീടുകളിൽ പോയി കാണൽ ആയിരുന്നു . അടുത്ത് തന്നെ ഉള്ള ഒരു കർഷകനെ ആണ് ആദ്യം കണ്ടത് . പയര് വിത്തൊക്കെ ശാസ്ത്രീയമായി polythene ബാഗിൽ മുളപ്പിച്ചു വച്ചിരിക്കുന്നു . പാടത്തു നടാനാണ് . തെങ്ങൊക്കെ ചെറിയ ധിക്കാരത്തോടെ തല  ഉയർത്തി നിൽക്കുന്നു . കൈറടിയിൽ ഞാൻ കണ്ട ചെടികൾക്കും മരങ്ങൾക്കും ഒക്കെ നല്ല ആരോഗ്യം . അതിന്റെ  ലേശം ഗർവും . ചുറ്റുമുള്ള മലകളുടെ പരിചരണവും സംരക്ഷണവും ആണോ അതോ സഹജീവികളായ മനുഷ്യരുടെ ശുഷ്കാന്തി, മനോനൈര്മല്യം ഒക്കെ ആണോ ഹേതു എന്ന് നിശ്ചയിക്കാനാവുന്നില്ല .

ഏക്കറു കണക്കിനു സ്ഥലം ഉണ്ട് ഈ കൃഷിക്കാരന് .  . ഇപ്രാവശ്യം ഏത്തക്കക്കു നല്ല വില കിട്ടിക്കാണുമല്ലോ . ഞാൻ എന്റെ  കൃഷി വിജ്ഞാനം പങ്കു വച്ചു. ഇവിടെ വാഴ കൃഷി ചെയ്യാനൊന്നും ഒക്കില്ല .ഉത്തരം കേട്ട് ഞാൻ ഒന്ന് അന്ധാളിച്ചു . ഇത്രയും നല്ല മണ്ണ് വാഴക്കു പിടിക്കുന്നില്ലെന്നോ . കൃഷി സുഹൃത്ത് വിശദീകരിച്ചു . കുരങ്ങന്മാർ ഒറ്റ കുല വച്ചേക്കില്ല .  നൂറു പേരെങ്കിലും കാണും ഒരു ഗാങ്ങിൽ . കരിക്കു പറിക്കലാണ്  മറ്റൊരു വിനോദം. ഈ കാണുന്ന മച്ചിങ്ങയ്ക്കൊന്നും തേങ്ങാ ആകാൻ  വിധിയില്ല. പാടത്തേക്കു ഇറങ്ങി തുടങ്ങിയിട്ടില്ല  അതുകൊണ്ടാണ് പയര് രക്ഷപ്പെടുന്നത് . ഞാൻ ഇടപെട്ടു . എങ്ങനെ നിങ്ങൾ പിടിച്ചു നിൽക്കുന്നു . കൃഷി സുഹൃത്ത് വിശദീകരിച്ചു .കല്ലെറിയും തീയിടും വെടി  വയ്ക്കും  . എനിക്ക് വീണ്ടും സംശയം . നിയമവിരുദ്ധമല്ലേ . എന്നെ മൗനത്തിലേക്കും മനോരാജ്യത്തിലേക്കും തള്ളിവിട്ട് സുഹൃത്തിന്റെ ഉപസംഹാരം . മനുഷ്യനെ നോക്കാതെ മൃഗങ്ങളെ താങ്ങുന്ന നിയമങ്ങളെ പറ്റി  എന്ത് പറയാൻ .

മനോരാജ്യം . സത്യം . നമ്മൾ നഗരങ്ങളിലെ  ഓഫീസുകളിൽ ഇരുന്നു  കാണുന്നതിലും എത്രയോ വലുതാണ് ഈ പരിസ്ഥിതി പ്രശനം . അത്ര കാടിന്റെ അടുത്തല്ലാത്ത ഈ കൃഷിയിടങ്ങളിൽ പോലും ഇതാണ് സ്ഥിതി . നമ്മുടെ കൃഷിക്കാർ  പാടുപെട്ടു വിളയിക്കുന്ന ഉത്പന്നങ്ങളിൽ നല്ലൊരു പങ്കു കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്നു . വിള  സംരക്ഷണക്കു സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നതോ പോകട്ടെ . മൃഗ സംരക്ഷണത്തിന്റെ പേരിൽ വർഷങ്ങളോളം മനുഷ്യരെ ജയിലിൽ അടക്കാനുള്ള നിയമം  ഉണ്ടാക്കിയിരിക്കുന്നു ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു . അടുത്ത തലമുറ ഒരു പക്ഷെ ഓർത്തു ചിരിച്ചേക്കാവുന്ന ഈ അത്യാചാരങ്ങൾക്ക് നമ്മൾ കൂട്ട് പിടിക്കുന്നതോ പരിസ്ഥിതി സ്നേഹം, അടുത്ത തലമുറക്ക് കരുതൽ  തുടങ്ങിയ  അലൗകിക കാവ്യാല്മക സങ്കല്പങ്ങളെ .
 ----
ഉച്ച കഴിഞ്ഞു ഞങ്ങൾ പോയത് ഒരു കല്പണിക്കാരന്റെ വീട്ടിലേക്കു . പുള്ളിക്കാരൻ പണിക്കു പോയിരിക്കുകയാണ് . കുറച്ചു നാളായിട്ടു വയ്യ എങ്കിലും പണി മുടക്കാറില്ല വിശ്രമിക്കാവുന്ന അവസ്ഥയിലല്ല കുടുംബം.
രണ്ടു മക്കളാണ് . ഒരാണും ഒരു പെണ്ണും . രണ്ടു പേരും bsc nursing . ബാങ്ക് ലോണും എടുത്തിട്ടുണ്ട് . ചേട്ടനു ചെറിയ ജോലി ആയി. വൈഫിനും ചെറിയ ജോലി ഉള്ളതുകൊണ്ട് ജീവിച്ചു പോകുന്നു . പെൺകുട്ടിയുടെ കാര്യം പറയാനാണ് ഈ പോസ്റ്റ് . എന്തെങ്കിലും ആർക്കെങ്കിലും ചെയ്യാൻ കഴിഞ്ഞാലോ ?

ഡൽഹിയിൽ ആണ് ജോലി കിട്ടിയത് . ഒരു വര്ഷം കഴിഞ്ഞപ്പോൾ കണ്ണിനു വേദന തുടങ്ങി. ഹോസ്പിറ്റൽകാർ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തു . പതുക്കെ പതുക്കെ ആ പെൺകുട്ടി ഫുള്ളി ബ്ലൈൻഡ് ആയി.

ഞങ്ങളുടെ മുൻപിലേക്ക് ആ കുട്ടി ഇറങ്ങി നിന്നു . early twenties . കണ്ണെടുക്കാൻ തോന്നാത്ത സൗന്ദര്യം. കാഴ്ചയില്ലെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടും . സംസാരത്തിൽ നിന്ന് ഒരു വിധത്തിലും ഊഹിച്ചെടുക്കാൻ പറ്റില്ല പൂർണമായും അന്ധയായ ഒരു ചെറുപ്പക്കാരിയോടാണ് സംസാരിക്കുന്നതെന്ന് .

കണ്ണീ ർ തടഞ്ഞു വക്കാനുള്ള തന്ത്രങ്ങളൊന്നും ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്തതു കൊണ്ട് ഞാൻ അടുത്തു  നിന്ന മാവിലേക്ക്  മാറ്റി നോട്ടം. വലിയ ആ മാവിന്റെ പുറകിലേക്ക് പതുക്കെ നീങ്ങി . കാലം തെറ്റി കായ്ച്ച  വല്ല മാങ്ങയും മുകളിലെങ്ങാൻ ഒളിഞ്ഞിരിപ്പുണ്ടോ എന്ന് നോക്കണമല്ലോ .  തൊണ്ടയിൽ ഗദ്ഗദം തിങ്ങിയപ്പോൾ കൃത്രിമമായി ചുമച്ചു . ശ്വാസഗതി  കൈവിട്ടുപോകുമെന്നു തോന്നിയപ്പോൾ മൊബൈലിൽ വിളിക്കുന്നതായി ഭാവിച്ചു . അങ്ങനെ നീണ്ട ഏകദേശം  ഒരു മണിക്കൂറിൽ ആ കുട്ടി പറഞ്ഞ കഥ ചുരുക്കത്തിൽ .

ആദ്യം ഒരു കണ്ണിലാണ് തുടങ്ങിയത് . റെറ്റിനയുടെ മുകളിൽ ഒരു നേർത്ത പാട . കാൻസർ പോലത്തെ ഒരു growth . പിന്നെ മറ്റേ കണ്ണിലേക്കും പടർന്നു . ഒന്നും കാണാൻ കഴിയില്ല .  ഒന്നും . ഡൽഹിയിൽ പല ഹോസ്പിറ്റലിലും പോയി. നാട്ടിൽ വന്ന് അങ്കമാലി മുതൽ അഹല്യ മുതൽ ശ്രീധരീയം മുതൽ വാസൻ വരെ എല്ലാ ഹോസ്പിറ്റലിലും കാണിച്ചു . എല്ലാരും കയ്യൊഴിഞ്ഞു . ആകെ സാധ്യത ഉള്ളത് സർജറി ആണ് . അമേരിക്കയിലോ ഇംഗ്ലണ്ടിലോ മറ്റോ . വിജയിക്കാൻ തീരെ സാധ്യത ഇല്ല . പരാജയപ്പെട്ടാലോ അതി കഠിന വേദന കൂടെ ഉണ്ടാകും ആജീവനാന്തം .

സർക്കാരിന് ബാങ്കിന് ഒക്കെ ഒരു കത്തയക്കൂ എന്തെങ്കിലും ആനുകൂല്യങ്ങളെങ്കിലും കിട്ടിയാലോ . ഞാൻ suggest ചെയ്തു . ആ കുട്ടി പറഞ്ഞു . ഒരു കണ്ണ് പൊട്ടിയാണെന്നു  അംഗീകരിക്കാൻ മനസ്സു സമ്മതിക്കുന്നില്ല uncle . അതും കൂടി കഴിഞ്ഞാൽ ജീവിച്ചു പോകാനുള്ള ധൈര്യം ഞാൻ എങ്ങിനെ കണ്ടെത്തും .

nenmaara stories...1


നെന്മാറക്കു പോകാൻ ഒരു ചാൻസ് കിട്ടി . എങ്ങനെ ഈ പേര് വന്നു എന്ന് അന്വേഷിക്കണം എന്നേ കരുതിയുള്ളൂ . നെല്ലറ ലോപിച്ചതാണോ അതോ നന്പു പാറ നെന്മാറ ആയി ഉറച്ചു പോയതോ ?
നെന്മാറയിൽ ചെന്നപ്പോളാണ് കയറടിയിലാണു പോകേണ്ടത് എന്ന് മനസ്സിലായത്. നെന്മാറയിൽ നിന്ന് അര മണിക്കൂർ . സാമാന്യം പതുക്കെ പോകുന്ന ഒരു ബസ്സിൽ . ഉൾനാട്ടിലേക്ക് . കൈറാടിയിൽ നിന്ന് രണ്ടു കിലോ മീറ്ററോളം മുന്നോട്ടു പോയാൽ റോഡ് തീരും . ശരിക്കും ഒരു അടിവാര ഗ്രാമം. പിന്നെ മലകളാണ്. ആ മലകൾ ക്രോസ്സ് ചെയ്‌താൽ മംഗളം ഡാം എത്തും . .
കൊക്കിറങ്ങും പാടങ്ങളും മുത്തച്ഛൻ മാവുകളുമൊക്കെ കണ്ടു പതുക്കെ നീങ്ങുന്ന ഞങ്ങളുടെ ബസ്സിൽ വയസ്സായ രണ്ടു പേർ കയറി . നല്ല പ്രായം കാണും . പക്ഷെ ഗ്രാമത്തിന്റെ ഒരു പ്രസരിപ്പ് അവരുടെ മുഖത്തു കാണാനുണ്ടായിരുന്നു . നാട്ടു നടപ്പു പോലെ രാഷ്ട്രീയം ആയി ചർച്ച . പറഞ്ഞു പറഞ്ഞു ഗീതാ ഗോപിനാഥിനെ economic advisor ആയി നിയമിച്ചതിന്റെ ഔചിത്യം ഒക്കെ ആയി വിഷയം . ഞാൻ അടുത്ത സീറ്റിൽ ഇരുന്നു കേട്ട് രസിച്ചു . ഒരാൾ ഭരണ കക്ഷിക്കു വേണ്ടി വാദിച്ചപ്പോൾ മറ്റേ ആൾ അതിലെ അനൗചിത്യം ചൂണ്ടി കാട്ടി . എന്തായിരുന്നു അവരുടെ പിൻ നിലപാടുകൾ എന്നറിയുമോ എന്നൊരാൾ . അവരുടെ international connections എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്ന് നോക്കിയാൽ പോരെ എന്ന് മറ്റേ ആൾ . പരസ്പര ബഹുമാനത്തോടെ എന്നാൽ ആവശ്യത്തിന് വീറോടെ classical debate സ്റ്റൈലിൽ അതങ്ങനെ നീണ്ടു. .സത്യത്തിൽ ടീവി ചാനലുകളിലെ ചർച്ചകൾ കണ്ടു മടുത്തിരുന്ന എനിക്കതൊരു പുതിയ അനുഭവം ആയിരുന്നു . record ചെയ്തിരുന്നെങ്കിൽ നമ്മുടെ ചർച്ചാ തൊഴിലാളികൾക്ക് ഒരു reference guide ആയേനെ.

അവസാനം എനിക്കും ഒരു ചാൻസ് കിട്ടി . ന്യൂ ഡൽഹിയിൽ ഇരുന്നു ഗീതക്കു എന്ത് ചെയ്യാനാകും എന്ന് ഒരാൾ ചോദിക്കേണ്ട താമസം ഞാൻ എന്റെ വിജ്ഞാനം ഒരു യഥാർത്ഥ നഗര വാസിയുടെ ഗമയിൽ പുറത്തെടുത്തു. ഗീത അമേരിക്കയിൽ ആണ് കേട്ടോ .,ഞാൻ പറഞ്ഞു . നന്ദി സുഹൃത്തേ new york എന്നാണ് പറയാൻ വന്നത്‌ . ഈ മറുപടി കേട്ടതോടെ ഞാൻ മൗനത്തിലേക്കും മനോരാജ്യത്തിലേക്കും മടങ്ങി.
മനോരാജ്യം. ഉൾനാടൻ അടിവാരങ്ങളിൽ പോലും ഇത്ര രാഷ്ട്രീയ സാക്ഷരതയുള്ള നമ്മുടെ സ്റ്റെയ്റ്റിൽ പോലും എന്തേ നേതാക്കന്മാർക്ക് ഈ ഒരറിവ് ഇല്ലാതെ പോകുന്നു . പറഞ്ഞു പറ്റിച്ചൊന്നും നയിക്കാനാകില്ല എന്ന്. ജനം പ്രതികരിക്കാത്തതു , വോട്ടിങ്ങിലൂടെ അല്ലാതെ , അവരുടെ മാന്യത കൊണ്ടാണെന്നു . അല്ലാതെ അംഗീകരിക്കുന്നത് കൊണ്ടല്ലെന്നു
തുടരും ...



Sunday, July 24, 2016

from face book

facebook

വക്കീലാണ്.. സ്വതവേ ഇന്നാട്ടിലെ മുഖ്യധാരാ മാധ്യമങ്ങളോടൊക്കെ വിരോധവുമാണ്.
അതുകൊണ്ട് തന്നെ ഇപ്പൊ നടന്നു കൊണ്ടിരിക്കുന്ന അഭിഭാഷക-മാധ്യമ സംഘർഷത്തെ പറ്റി നിഷ്പക്ഷമായൊരു അഭിപ്രായം പറയാനൊന്നും സാധ്യമല്ല. അല്ലെങ്കിൽ തന്നെ ഈ നിഷ്പക്ഷത എന്നത് നിലപാടില്ലായ്മയുടെ ഒരു ആലങ്കാരിക നാമം മാത്രമാണല്ലോ. ആട്ടിൻകുട്ടിയും ചെന്നായയും തമ്മിലുള്ള പോരിൽ, നിഷ്പക്ഷനായിരിക്കുക എന്നാൽ, ചെന്നായയുടെ പക്ഷം ചേരുക എന്നു തന്നെയാണർത്ഥം. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ എല്ലാ ഉപാധികളും കയ്യടക്കി വെച്ചിരിക്കുന്ന മാധ്യമങ്ങൾ, തങ്ങളുൾപ്പെട്ടൊരു സംഭവത്തിന്റെ ഏകപക്ഷീയമായ വിവരണം മാത്രം നിരന്തരമായി പ്രക്ഷേപണം ചെയ്യുമ്പോൾ, മറുപക്ഷത്ത് നിന്ന് കൊണ്ട് കൂടി കാര്യങ്ങളെ കാണുന്നതും പറയുന്നതുമാണ് ശരിയായ അർത്ഥത്തിലുള്ള നിഷ്പക്ഷത. അപ്പോഴും വ്യക്തിപരമായി പക്ഷമുണ്ടെന്ന് പ്രഖ്യാപിച്ചു തന്നെ അതു ചെയ്യുന്നത്, വാദിഭാഗമോ പ്രതിഭാഗമോ എന്നാദ്യം വെളിപ്പെടുത്തി വാദം തുടങ്ങി ശീലിച്ച വക്കീലായത് കൊണ്ടാണ്.
"നിഷ്പക്ഷൻ" എന്ന മേൽവിലാസത്തിൽ വന്നു നുണ പറയാൻ, തോമ പത്രക്കാരനല്ല.
അവതാരികയിലേ പറയാം.. നിങ്ങളോട് ഇതുവരെ സകല പത്രങ്ങളും ചാനലുകളും പറഞ്ഞ കഥ,
ദിനേശ് മാത്യു മാഞ്ഞൂരാൻ എന്ന സ്ത്രീ പീഡന കേസിൽ ഉൾപ്പെട്ട ഗവ: പ്ലീഡറെ സംരക്ഷിക്കാനാണ് സംസ്ഥാനത്തെ അഭിഭാഷകർ അത്രയും മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന വേർഷൻ,
അതൊരു കല്ലു വെച്ച മാധ്യമ നുണയാണ്.
ഹൈകോടതിയിൽ അരങ്ങേറിയതോ വഞ്ചിയൂരിൽ തുടർച്ചയുണ്ടായതോ ആയ സംഘർഷങ്ങളൊന്നും സത്യത്തിൽ മാഞ്ഞൂരാൻ കേസുമായി ബന്ധപെട്ടതല്ല,
മറിച്ച് മാധ്യങ്ങൾ നടത്തുന്ന കോടതി റിപ്പോർട്ടിങ്ങിലെ ശരികേടുകളെ പറ്റിയുള്ളതും,
ഹൈകോടതിയിലെ മീഡിയ റൂം അടച്ചു പൂട്ടുന്നതുമായി ബന്ധപെട്ടതും ആണ്.
അതിനെ ബോധപൂർവ്വം ഒരു പെണ്ണ് കേസാക്കി മാറ്റി, ആ നിലയ്ക്കുള്ള വ്യാജ വാർത്തകൾ പടച്ചതിലും പ്രചരിപ്പിച്ചതിലും നിന്നു തന്നെ, ഇവിടുത്തെ മാധ്യമ പ്രവർത്തകരുടെ നെറികേടിനെ പറ്റിയൊരു പ്രാഥമിക ബോധ്യം നേടാൻ നമുക്ക് സാധിക്കും.
അഡ്വ. മാത്യു മാഞ്ഞൂരാന്റെ പേരിൽ അങ്ങനെയൊരു ആരോപണം ഉണ്ടായിരുന്നു എന്നത് സത്യം തന്നെയാണ്. കേസ് കോടതിയുടെ മുന്നിലിരിക്കുന്ന അവസരത്തിൽ മാധ്യമങ്ങൾ സ്വന്തം നിലയ്ക്കൊരു വിചാരണ നടത്തി തന്നെ വ്യക്തിഹത്യ ചെയ്യുന്നതിനെതിരെ ടിയാൻ ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന് പരാതി നൽകിയിരുന്നു താനും. എന്നാൽ ബഹുമാനപ്പെട്ട കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഒരു നിലയ്ക്കുള്ള അഭിപ്രായം പറയാനും തയ്യാറാവാതിരുന്ന അസോസിയേഷൻ, കോടതി നടപടികളെ റിപ്പോർട്ട് ചെയ്യുമ്പോൾ സുപ്രീം കോടതി മുന്നോട്ടു വെച്ച മാനദണ്ഡങ്ങൾ അനുസരിക്കാൻ മാധ്യമങ്ങൾ ബാധ്യസ്ഥരാണ് എന്നോർമിപ്പിക്കുകയും, മീഡിയ സ്വയമേവ കോടതി ചമഞ്ഞു സമാന്തര വിചാരണകൾ നടത്തുന്നത് ദൗർഭാഗ്യകരവും പ്രതിഷേധാർഹവും ആണെന്നൊരു പ്രമേയം പാസ്സാക്കുകയും ആണ് ചെയ്തത്. എന്നാൽ ഈ സംഭവം പോലും മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുകയായിരുന്നു. ഡെക്കാൻ ക്രോണിക്കിളിലെ 'രോഹിത്' എന്ന ജേർണലിസ്റ്റ് ഈ വാർത്ത കൊടുത്തത് ഹൈകോടതി അസോസിയേഷനിൽ കടുത്ത ഭിന്നത; പ്രമേയം ഏകകണ്ഠമായി പാസ്സാക്കാൻ സാധിച്ചില്ല എന്ന മട്ടിലായിരുന്നു. മാധ്യമ റിപ്പോർട്ടിങ്ങിലെ അവധാനത കുറവിനെ അപലപിക്കുന്ന പ്രമേയം തന്നെ തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടത് സ്വാഭാവികമായും അഭിഭാഷകരെ ചൊടിപ്പിച്ചു. രോഹിത്തിനെ അസോസിയേഷൻ വിളിച്ചു വരുത്തി ശാസിച്ചു. അയാൾ ഖേദം പ്രകടിപ്പിക്കുകയും, തിരുത്ത് കൊടുക്കാമെന്നു ഉറപ്പു കൊടുക്കുകയും ചെയ്തു. പക്ഷെ ചെയ്തത് അതൊന്നുമല്ല.
അസോസിയേഷൻ യോഗം കഴിഞ്ഞു പുറത്തു വരുന്ന അഭിഭാഷകർ കാണുന്നത് തന്റെ മാധ്യമ സുഹൃത്തുക്കളെ ഫോൺ ചെയ്ത് വക്കീലന്മാർ തന്നെ ഭീഷണിപ്പെടുത്തിയെന്നും, അത് ചോദിക്കണമെന്നുമൊക്കെ പറയുന്ന രോഹിത്തിനെയാണ്. അൽപ്പം മുൻപ് പശ്ചാത്താപ വിവശനായി കുമ്പസരിച്ചു കണ്ടൊരു കുഞ്ഞാട്, ഞൊടിയിടയിൽ ഏഷണിക്കാരനായൊരു കുറുക്കച്ഛനായി രൂപാന്തരപ്പെട്ട വിസ്മയം കണ്ട് അവർ വിജ്രംഭിച്ചു. ന്യായമായും, "അല്ലയോ മഹാനുഭാവാ, എന്ത് പിതൃശൂന്യതയാണ് അങ്ങീ പ്രവർത്തിക്കുന്നത്?", എന്നവർ ചോദിച്ചു പോയി. വാക്കായി, വാക്കേറ്റമായി, വഴക്കായി. അവിടുന്ന് പോയ രോഹിത് പിന്നെ വരുന്നത് ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ റിപ്പോർട്ടറായ നന്ദകുമാർ നമ്പ്യാർ എന്നയാളെയും കൂട്ടിയാണ്. നമ്പ്യാർ തന്റെ മാധ്യമ സീനിയോരിറ്റിയുടെ നിലവാരം മുഴുവൻ പ്രദർശിപ്പിച്ചു കൊണ്ട് അഭിഭാഷകരെ ഒന്നടങ്കം അസഭ്യം പറയുകയും, വെല്ലുവിളിക്കുകയും, അടിക്കാൻ ഓങ്ങുകയും ഒക്കെ ചെയ്യുന്നു. ഉന്തായി, തള്ളായി, തെറിവിളിയായി. പിന്നെ കാണുന്നത് പതിനഞ്ചോളം മാധ്യമ പ്രവർത്തകർ ചേർന്ന് ഹൈകോടതിയിലെ ചേംബർ കോംപ്ലക്സിലേക്ക് മാർച്ച് നടത്തുന്നതാണ്. അഭിഭാഷകരെ അധിക്ഷേപിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കിയെത്തിയ സംഘം കോടതി വളപ്പിൽ ഭീകരാന്തരിക്ഷം സൃഷ്ടിക്കുകയും, വക്കീലന്മാർക്ക് നേരെ കല്ലെറിയുകയും, അതിൽ മാർട്ടിൻ എന്ന വക്കീലിന് തോളിന് പരിക്കേൽക്കുകയും ചെയ്തു. മാർച്ചിന്റെ വീഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിച്ച അഡ്വ. സുനിലിന്റെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങുകയും എറിഞ്ഞുടയ്ക്കുകയും കൂടി ചെയ്തിട്ടാണർ അന്നത്തെ പ്രതിഷേധം അവസാനിപ്പിക്കുന്നത്.
സംഘർഷ സാധ്യത പരിഗണിച്ച് രണ്ടു ദിവസത്തേക്ക് മാധ്യമ പ്രവർത്തകരെ കോടതി പരിസരത്ത് വിലക്കാനും, അതുവരെ കോടതിയിലെ മീഡിയ റൂം അടച്ചു പൂട്ടാനും ഹൈകോടതി റെജിസ്ട്രാർ തീരുമാനമെടുക്കുന്നു. പിറ്റേന്ന് രാവിലെ കൂടിയ ഹൈകോടതി അഡ്വക്കേറ്റസ് അസോസിയേഷന്റെ ജനറൽ ബോഡി യോഗം മാധ്യമപ്രവർത്തകർ കാട്ടിക്കൂട്ടിയ അക്രമത്തെ ശക്തമായി അപലപിക്കുകയും,അതിനെതിരെ പ്രതിഷേധിക്കാൻ തീരുമാനമെടുക്കുകയും ചെയ്യുന്നു. കോടതി നടപടികളെ തെറ്റായി മാത്രം റിപ്പോർട്ട് ചെയ്യാനും, അഭിഭാഷകരെ തന്നെ കയ്യേറ്റം ചെയ്യാനുമായി, മാധ്യമപ്രവർത്തകർക്ക് കോടതിയിലൊരു പ്രത്യേക സ്ഥാനം നൽകി ആദരിക്കേണ്ട യാതൊരാവശ്യവുമില്ല എന്ന പൊതുവികാരത്തെ മാനിച്ച് അവതരിപ്പിക്കപ്പെട്ട, ഹൈകോടതിയിലെ മീഡിയ റൂം സ്ഥിരമായി അടച്ചു പൂട്ടണം എന്ന പ്രമേയം, യോഗത്തിൽ എതിരില്ലാതെ പാസ്സാവുന്നു. ശ്രദ്ധിക്കേണ്ട കാര്യം, രാജ്യത്തെ വേറേതെങ്കിലും ഹൈകോടതിയിലോ, സുപ്രീം കോടതിയിൽ പോലുമോ മീഡിയ റൂം എന്നൊരു സംഗതിയേ ഇല്ലെന്നതാണ്. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ വേണ്ടി കോടതിക്കുള്ളിലൊരു പ്രത്യേക സ്‌പേസ് അനുവദിച്ചു കിട്ടുന്നത് മാധ്യമപ്രവർത്തകരുടെ "അവകാശമല്ല", മറിച്ച് കേരള ഹൈകോടതിയിലും മറ്റു ചുരുക്കം കോടതികളിലും അവർക്ക് കിട്ടുന്നൊരു "സൗകര്യം" മാത്രമാണ് എന്ന് മനസിലാക്കണം. കേസ് നടത്തിയ വക്കീലിന് കിട്ടും മുൻപ് തന്നെ വിധിന്യായങ്ങളുടെ പകർപ്പ് പത്രക്കാർക്ക് കിട്ടുന്നതൊക്കെ ഈ സൗകര്യത്തിലാണ്. കോടതിയിലും, സെക്ഷനിലും, ജഡ്ജിമാരുടെ ചേംബറിൽ പോലും നേരിട്ട് ചെന്ന് വിവരങ്ങൾ മനസിലാക്കാൻ സഹായിക്കുന്ന ഇത്തരമൊരു സൗകര്യം ഉണ്ടായിട്ടു പോലും, കോടതി നടപടികൾ എപ്പോഴും തെറ്റായാണ് റിപ്പോർട്ട് ചെയ്യപ്പെടാറ് എന്നതും, പലപ്പോഴും ഗുരുതരമായി വളച്ചൊടിക്കപ്പെടാറ് പോലുമുണ്ട് എന്നതും, ഈയൊരു സംവിധാനത്തിന്റെ ഉദ്ദേശത്തെ തന്നെ പരാജയപ്പെടുത്തുന്ന സംഭവങ്ങളാണ്. ഈ സാഹചര്യത്തിലാണ് മീഡിയ റൂമിന്റെ പ്രസക്തി ചോദ്യം ചെയ്യപെടുന്നതും, അങ്ങനെയൊന്ന് ആവശ്യമില്ലെന്ന അഭിപ്രായം ഉണ്ടാവുന്നതും. എന്നാൽ റെജിസ്ട്രാറുടെ തീരുമാനത്തിന് പുല്ലുവില പോലും കൽപ്പിക്കാത്ത മാധ്യമപ്രവർത്തകർ അന്നും കോടതിയിൽ വരികയും, മീഡിയ റൂം ധിക്കാരപൂർവ്വം കയ്യടക്കുകയുമായിരുന്നു. അഭിഭാഷകർ അത് ചോദ്യം ചെയ്യുകയും മീഡിയ റൂമിലിരുന്നവരെ പുറത്താക്കുകയും ചെയ്യുന്നു. അതിനെ തുടർന്നാണ് മാധ്യമ പ്രവർത്തകരുടെ സംഭവബഹുലമായ ഹൈകോടതി മാർച്ച് അരങ്ങേറുന്നത്.
ഹൈക്കോടതിയൊരു അതീവ സുരക്ഷാ മേഖലയാണ്. ഒരു ഹൈ സെക്ക്യൂരിറ്റി സോൺ. അതിനാൽ തന്നെ കോടതിയുടെ 200 മീറ്റർ ചുറ്റളവിൽ പ്രതിഷേധ പ്രകടനങ്ങളോ പൊതു യോഗങ്ങളോ നടത്തുന്നതിന് ചട്ടപ്രകാരം വിലക്കുണ്ട്. അതിനെയൊക്കെ ലംഘിച്ചു കൊണ്ടാണ് അമ്പത് പേരോളം വരുന്ന മാധ്യമ പ്രവർത്തകരുടെ സംഘം ഹൈകോടതിയിലേക്ക് മാർച്ച് നടത്തിയതും, കോടതിയുടെ മെയിൻ ഗേറ്റ് തന്നെ ഉപരോധിച്ചതും. ഹൈകോർട്ട് ജംഗ്ഷനിൽ വെച്ച് അവരെ തടയാൻ ബാധ്യസ്ഥരായിരുന്ന പോലീസ് ചെയ്തത്, അവർക്ക് എസ്കോർട്ട് നൽകി കോടതി പരിസരത്തേക്ക് ആനയിക്കുകയും, അവരുടെ സംരക്ഷകരായി നിന്നുകൊണ്ട് ഉപരോധത്തെ വിജയിപ്പിക്കുകയുമാണ്. കോടതി സമയം കഴിഞ്ഞിട്ടും ഗേറ്റിന് പുറത്തു കടക്കാൻ സാധിക്കാതെ വന്ന വനിതാ അഭിഭാഷകർ ഉൾപ്പെടെയുള്ളവർ പലതവണ ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാരെ നീക്കാൻ പോലീസ് തയ്യാറായില്ല. വക്കീലന്മാർക്കെതിരെ അസഭ്യ വർഷം നടത്തി ഉപരോധ സമരം അങ്ങനെ മുന്നേറുന്ന സമയത്താണ് അഡ്വ. എം.കെ.ദാമോദരന്റെ ജൂനിയറായ ആന്റണി വക്കീലും ക്ലർക്കും കൂടി ഒരു സ്‌കൂട്ടറിൽ പുറത്തു പോവാൻ ശ്രമിക്കുന്നത്. ആന്റണിയെ തടഞ്ഞ മാധ്യമക്കാർ, അയാളെ സ്‌കൂട്ടറിൽ നിന്ന് വലിച്ചിറക്കുകയും, ഹെൽമെറ്റ് ഊരിമാറ്റി മർദ്ധിക്കുകയും ചെയ്തു. ആന്റണിക്ക് ആശുപത്രിയിൽ അഡ്‌മിറ്റ് ആവേണ്ടിയും, പ്ലാസ്റ്റിക് സർജറിക്ക്‌ വിധേയനാവേണ്ടിയും വന്നു എന്നു പറയുമ്പോൾ, മർദ്ധനത്തിന്റെ തോത് എപ്രകാരമായിരുന്നു എന്നൂഹിക്കാമല്ലോ. സഹപ്രവർത്തകനെ കണ്മുന്നിലിട്ട് മർദ്ധിക്കുന്നത് കണ്ട് മറ്റു വക്കീലന്മാർ അങ്ങോട്ട്‌ ഓടിചെല്ലുകയും, കാര്യങ്ങൾ അതിന്റെ സ്വാഭാവിക തുടർച്ചയിലേക്ക് കടക്കുകയും ചെയ്‌‌തു. അതുവരെ കയ്യും കെട്ടി കാഴ്ച്ച കണ്ടുനിന്ന പോലീസുകാർക്ക് പെട്ടെന്നാണ് ക്രമസമാധാനം പരിപാലിക്കാനുള്ള തങ്ങളുടെ കടമയെ പറ്റി ബോധോദയമുണ്ടാവുന്നത്. ലാത്തിചാർജ് എന്ന പേരിൽ കറുത്ത കോട്ടിട്ടവരെ മാത്രം തിരഞ്ഞു പിടിച്ച് തല്ലികൊണ്ടാണവർ ആ കടമ നിർവഹിച്ചതെന്ന് മാത്രം. പത്രക്കാരും പോലീസും കൂടി സംയുക്തമായി നടത്തിയ കലാപരിപാടികൾ സമാപിക്കുമ്പോൾ ഇരുപതോളം അഭിഭാഷകർക്ക് പരിക്കേറ്റു കഴിഞ്ഞിരുന്നു. അതിൽ നാലു പേരുടെ നില ഗുരുതരവുമായിരുന്നു.
വാർത്ത സകലമാന പത്രങ്ങളിലും ചാനലുകളിലും വന്നത് ഹൈക്കോടതിയിൽ അഭിഭാഷകരുടെ അഴിഞ്ഞാട്ടം എന്ന രീതിയിലാണ്.
സംഭവങ്ങളുടെ മറുഭാഗം കൂടി പ്രേക്ഷകരെ അറിയിക്കാനുള്ള മര്യാദ ഒരു നിഷ്പക്ഷ നിർഭയ നിരന്തരനും ഉണ്ടായില്ല.
മാധ്യമ സ്വാതന്ത്ര്യത്തെ പറ്റി ഗിരിപ്രഭാഷണം നടത്തുന്ന ഒരു ചാനൽ ചാർച്ചികനും, വസ്തുതളെ സത്യസന്ധവും പക്ഷപാതരഹിതവുമായി അവതരിപ്പിക്കേണ്ട മാധ്യമ ധർമ്മത്തെ പറ്റി ഒരു വാചകം പോലും പറഞ്ഞില്ല.
സ്വയം വിമർശനത്തിന്റെ ഒരു തരിമ്പ് പോലും ഒരു റിപ്പോർട്ടിലും കടന്നുകൂടി കണ്ടില്ല.
അവിടെയാണ് അതിലെ അപകടവും.
ഇവിടുത്തെ മാധ്യമ പ്രവർത്തകരൊക്കെ ഒറ്റക്കെട്ടായി തീരുമാനിച്ചാൽ ആരെയും ഒരടിസ്ഥാനവുമില്ലാതെയും കരിവാരി തേയ്ക്കാം എന്ന സാഹചര്യം എത്ര ഗൗരവമുള്ളതാണ്?
കവല ചട്ടമ്പിമാർ കത്തിയും വടിവാളും കാണിച്ച് "തീർത്തു കളയും" എന്നൊക്കെ വിരട്ടുന്നത് പോലെ, മാധ്യമ പ്രവർത്തകർ പേനയും കാമറയും കാണിച്ച് "തൊലച്ചു കളയും" എന്നൊക്കെ ഭീഷണിപ്പെടുത്തുമ്പോൾ, ഇവർ സ്വന്തം തൊഴിലിനെ എന്തായാണ് മനസിലാക്കിയിരിക്കുന്നത്?
ധാർമികതയുടെ കണിക പോലുമില്ലാത്ത ഇക്കൂട്ടരാണ് ഇനാട്ടിലെ വാർത്താ വിനിമയത്തിന്റെ ഉപാധികളെല്ലാം കയ്യടക്കി വെച്ചിരിക്കുന്നതെങ്കിൽ, നമ്മുടെ അറിയാനുള്ള അവകാശമൊക്കെ സത്യത്തിൽ എത്ര വലിയൊരു പൊള്ളത്തരമാണ്??
വ്യാജ വാർത്തകളും വ്യക്തിഹത്യയും കൊണ്ട് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാകുന്ന ജനാധിപത്യത്തിന്റെ രണ്ടു തൂണുകളെയും വിരട്ടി വരുതിയിലാക്കിയ ശേഷമാണ്,
അവർ മൂന്നാം തൂണായ ജുഡീഷ്യറിയെ തേടിയെത്തിയത്.
അവരുടെ മുന്നിൽ നട്ടെല്ല് വളയ്ക്കാൻ മനസ്സില്ലെന്ന് ഉറക്കെ പറഞ്ഞ അഭിഭാഷകർ നിശ്ചയമായും അഭിനന്ദനമർഹിക്കുന്നുണ്ട്.
പക്ഷെ വലിയ കയ്യടിക്കർഹരായവർ ശരിക്കും, പൊളിറ്റിക്കൽ കറകറ്റ്നെസ്സിനെ ആലഭാരങ്ങളെ പറ്റിയൊന്നും യാതൊരു ബേജാറുമില്ലാതെ, "ന്യായം ആരുടെ ഭാഗത്തായാലും, മാധ്യമക്കാർക്ക് രണ്ടു കിട്ടിയത് നന്നായി" എന്ന് പരസ്യമായി പറഞ്ഞ ഇവിടുത്തെ ബഹുഭൂരിപക്ഷം സാധാരണക്കാരാണ്.
അതായിരുന്നു യഥാർത്ഥ അടി.
മാധ്യമ ഹുങ്കിന്റെ കരണത്തേറ്റ അടി.
തങ്ങളുടെ സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് കള്ളവും കെട്ടുകഥയും ഇരവാദവും പ്രചരിപ്പിച്ചിട്ടും ഒടുവിൽ ജനം പറയുന്നത്, 'കിട്ടിയെങ്കിൽ കണക്കാക്കി പോയി. നിങ്ങൾക്കല്ലെങ്കിലും നല്ല തല്ലിന്റെ കുറവുണ്ടായിരുന്നു' എന്നാണെങ്കിൽ, അതിവിടുത്തെ മാധ്യമ പ്രവർത്തകരുടെ മുഖത്തിന് നേരെ പിടിച്ച കണ്ണാടിയാണ്.
അതിലവർക്ക് കാണാം, സ്വന്തം നിലയും വിലയും വിശ്വാസ്യതയും എന്താണെന്ന്.
ആളുകൾക്കിടയിൽ തങ്ങൾക്കുള്ള മതിപ്പെത്രയാണെന്ന്.
തങ്ങളുടെ ജീർണ്ണലിസത്തിന്റെ തനിസ്വരൂപം എത്രമേൽ അഴുകിയയിരിക്കുന്നു എന്ന്.
ശരിക്ക് കണ്ട് മനസിലാക്കുകയും, വേണ്ട തിരുത്തകളൊക്കെ വരുത്തുകയും ചെയ്താൽ, ഇതവർക്ക് കിട്ടുന്ന അവസാനത്തെ അടിയാവും.
19 hrs · Public
You and 357 others like this.

Sanku T Das

Like · 1 · Reply · Report · 2 hours ago

Sanku T Das

Like · 1 · Reply · Report · 2 hours ago

Jayachandran Chakyat

Like · 1 · Reply · Report · 2 hours ago

Jayachandran Chakyat

Like · 1 · Reply · Report · 2 hours ago

Sanku T Das

കഥയെഴുത്ത് എന്റെ ജോലിയല്ല. നേരിട്ടന്വേഷിച്ച് സത്യമെന്നു ബോധ്യപ്പെട്ട കാര്യങ്ങളാണ് എഴുതിയതത്രയും. അതു സ്വീകരിക്കാനോ തിരസ്ക്കരിക്കാനോ നിങ്ങൾക്ക് അവകാശമുണ്ട്. പക്ഷെ, അങ്ങനെയുമൊരു വശം ഉണ്ടെന്ന് അംഗീകരിക്കാതിരിക്കാൻ പറ്റുകയേ ഇല്ല. മാധ്യമപ്രവർത്തകരുടെ കയ്യിലെ കാമറകൾക്കും അവരുടെ എതിർവശത്ത് നിന്നവരുടെ ദൃശ്യങ്ങൾ മാത്രമേ ഷൂട്ട് ചെയ്യാൻ സാധിക്കൂ എന്നത് കൊണ്ട് നിങ്ങളിത്രനാളും കണ്ട വിഷ്വൽസൊക്കെയും അവരുടെ ഭാഗമാവും പറഞ്ഞത് എന്നതൊരു സ്വാഭാവികതയാണ്. വക്കീലന്മാരുടെ ഫോണിൽ നിന്നെടുത്ത ദൃശ്യങ്ങൾ കൂടി കണ്ടാലേ മറുവശവും മനസിലാക്കാൻ പറ്റുള്ളൂ. ചിലത് മുകളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇനി, ഇതു രണ്ടുമല്ലാതെ ഹൈകോടതിയിലും, ഗേറ്റിനു മുന്നിലെ ബാങ്കുകളിലും ഒക്കെ സി.സി.ടി.വി കാമറകൾ ഉണ്ടല്ലോ. അവ പകർത്തിയ ദൃശ്യങ്ങൾ കൂടി പുറത്തു വരട്ടെ. നിഷ്പക്ഷമായി അവ സംസാരിക്കും.
ഏത് ഓട്ടോക്കാരോടാണ് രാജേഷ് സംസാരിച്ചത് എന്നെനിക്കറിയില്ല. മാധ്യമപ്രവർത്തകരുടെ ക്വൊട്ടേഷൻ എടുത്ത് അഭിഭാഷകരെ ഭീഷണിപ്പെടുത്താൻ ഓട്ടോകാരുടെ വേഷത്തിൽ ചിലർ വന്നതായി അന്വേഷിച്ചപ്പോൾ മനസ്സിലായിരുന്നു. രാജേഷ് ചോദിച്ചത് അവരോടൊക്കെ തന്നെയാവാനാണ് സാധ്യത. ഏതായാലും ഞാൻ കണ്ടിടത്തോളം ജനങ്ങൾ ഭൂരിഭാഗവും മദ്യക്കാർക്ക് തല്ലുകിട്ടിയതിൽ സന്തോഷിക്കുന്നവരാണ്. ഞാൻ ഹൈകോടതിയിലല്ല എന്നറിഞ്ഞിട്ടും, എന്നാലും വക്കീലാണല്ലോ.. കലക്കി, എന്നു പറഞ്ഞു ഷേക്ക് ഹാൻഡ് തന്ന ആളുകൾ പോലുമുണ്ട്. ഈ പോസ്റ്റിനു താഴെയുള്ള കമന്റുകൾ പരിശോധിച്ചാൽ പോലും അത് മനസിലാക്കാവുന്നതേയുള്ളൂ.
ഇനി, ശിവൻ മഠത്തിലിന്റെയും സെബാസ്റ്യൻ പോളിന്റെയും ഒക്കെ കാര്യം. അവർക്കെന്തെങ്കിലും ഇണ്ടാസ് കിട്ടിയതായി അറിവില്ല. ഇനി കിട്ടിയിട്ടുണ്ടെങ്കിലും അതിലൊരു തെറ്റുമില്ല എന്നാണെന്റെ അഭിപ്രായം. അഭിഭാഷകർ എന്നതിലുപരി ചാനൽ ചർച്ചക്കാരായ ഇവരൊക്കെ, കാര്യങ്ങൾ നേരിട്ടു അറിവുള്ളവരോ മനസിലാക്കാൻ സാഹചര്യമുള്ളവരോ ആയിരുന്നിട്ടു കൂടി, തങ്ങളെ ചർച്ചക്ക് വിളിച്ചിരുത്തി വലുതാക്കുന്ന മാധ്യമങ്ങളോടുള്ള കൂറു തെളിയിക്കാൻ വേണ്ടി, ബോധപൂർവ്വം അസത്യം പ്രചരിപ്പിക്കാൻ കൂട്ടുനിന്നുവെങ്കിൽ, മിനിമം ഒരിണ്ടാസെങ്കിലും അവർക്ക് കൊടുക്കണം എന്നാണെന്റെയൊരിത്.
Rajesh Rajesh
Like · 2 · Reply · Report · 1 hour ago

Chayillath Gopi Nambiar

Palappozhum oru ekapaksheeya nilapaadille ennu thonniyirunnu, news kaanumpozhokke . Enthaayaalum vakkeelanmar Kurachoru samyamanam paalikkendiyirunnille ennoru samshayam baaki nilkkunnundu. Vaarthamaadhyamakkar ahankaram kurachu kurachhal kollaam. I am sure, this time Shanku is lawyer not a lier...
Like · 1 · Reply · Report · 1 hour ago

Chayillath Gopi Nambiar

Very much informative...Shanku...thanks.
Like · 1 · Reply · Report · 1 hour ago

Mathai Kuriakose

നന്നായിട്ടുണ്ട് വക്കീലന്മാരുടെ ഭാഗം ആരും അറിഞ്ഞില്ല എന്നത് നേര് അതാണ് മാധ്യമ സിണ്ടിക്കേറ്റിന്റെ ശക്തി സ്വാധീനം ധിക്കാരം. നിങ്ങൾ ശരിയായി ഉദ്ധരിച്ച ഒരു സാധാരണക്കാരൻ ആണ് ഞാൻ . പത്രക്കാർ തീർച്ച ആയും ഇതും ഇതിന്റെ പകുതിയും അർഹിക്കുന്നു എന്നു കരുതുന്ന ജനം . ഈ പോസ്റ് ഞാൻ എന്റെ ബ്ലോഗിലും epaper ലും കൊടുക്കുന്നുണ്ട് .
 
         mkmathai.blogspot.in
         https://paper.li/joymaran/1379642613

 പക്ഷെ സംശയം ബാക്കി നിൽക്കുന്നു. 1 . തെറ്റായി റിപ്പോർട് ചെയ്താൽ വിളിച്ചു വരുത്തി മാപ്പു പറയിക്കാനുള്ള വ്യവസ്ഥ ഒക്കെ ഉണ്ട് അല്ലെ . അതും ഒരു പ്രസ്താവന ഐക്യ കണ്ടെന അല്ല പാസ് ആയതു എന്നു തെറ്റായി റിപ്പോർട് ചെയ്തതിന് . 2 . സംഘർഷം മൂത്താൽ പിതൃ ദോഷത്തെ പറ്റിയൊക്കെ എതിരാളിയെ ഓർമിപ്പിക്കാം . അതു സ്വാഭാവവികം ആണ് അല്ലെ 
സത്യം കേൾക്കുന്നതിന് വിരോധം ഇല്ലെങ്കിൽ ഒന്നോ രണ്ടോ തല്ലു വക്കീലന്മാർക്കും ഗുണം ചെയ്തിട്ടുണ്ടാകും എന്നു തന്നെ ആണ് ജനം വിശ്വസിക്കുന്നത് .